കുവൈത്ത്: ജിലീബ് അല്‍ ശുയൂഖ് പ്രദേശത്ത് അനധികൃത താമസക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 140 അനധികൃത താമസക്കാര്‍ പിടിയിലായി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 120 കച്ചവട സ്ഥാപനങ്ങള്‍ അടപ്പിച്ചു. ജിലീബ് ശുദ്ധീകരണ ദൗത്യത്തിന്റെ ഭാഗമായാണ് പരിശോധനനടത്തിയത്.
പ്രദേശത്ത് ഗാര്‍ഹിക ജോലിക്കാരുടെ വലിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടി നാടുകടത്തുന്നതോടൊപ്പം സ്പോണ്‍സര്‍മാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അനധികൃത താമസക്കാരുടെ 43 കെട്ടിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുകയും 10,000 ടണ്‍ നിര്‍മാണസാമഗ്രികളും രണ്ട് ടണ്‍ ഭക്ഷണപദാര്‍ഥങ്ങളും നശിപ്പിക്കുകയും ചെയ്തു. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിശോധനയില്‍ 2700 സ്ഥാപനങ്ങള്‍ പൂട്ടുമെന്ന് മുനിസിപ്പല്‍ ഡയറക്ടര്‍ ജനറല്‍ അഹമദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. സര്‍ക്കാര്‍ മുദ്രവെച്ച സ്ഥാപനങ്ങള്‍ തുറക്കുന്നത് കടുത്ത കുറ്റമായി കണക്കാക്കും.
പരിശോധന നേരത്തെത്തന്നെ പ്രഖ്യാപിച്ചതോടെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മിക്ക സ്ഥാപനങ്ങളും ഉടമകള്‍ നേരത്തെത്തന്നെ അടച്ചിരുന്നു. കൂടാതെ താമസ നിയമലംഘകരില്‍ വലിയൊരുവിഭാഗം അവധിയില്‍ നാട്ടിലേക്ക് പോകുകയോ സുരക്ഷിതസ്ഥാനങ്ങളില്‍ മാറുകയോ ചെയ്തിരുന്നു. ഇക്കാരണത്താല്‍തന്നെ ചെറിയൊരു ശതമാനംപേര്‍ മാത്രമാണ് ആദ്യ ദിവസത്തെ പരിശോധനയില്‍ പിടിയിലയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക