പാലത്തിന്റെ ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന മൂന്ന് മാസത്തിനുള്ളില്‍ നടത്താനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഭാരപരിശോധനയ്ക്കുള്ള ചിലവ് ആര്.ഡി.എസ് കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിവിധ ഏജൻസികളും, വിദഗ്ധ സമിതിയും തയാറാക്കിയ റിപ്പോർട്ടുകൾ ഹാജരാക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്നത് ഉൾപ്പെടെ എൻജിനിയേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച ഭാര പരിശോധന നടത്താൻ നിർദേശിച്ചത്.
പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്താതെ പാലം പൊളിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ഹരജിയിലാണ് കോടതി ഉത്തരവ്.
ഭാര പരിശോധന നടത്താനാവാത്ത തരത്തിൽ മേൽപ്പാലത്തിൽ വിള്ളലുകളുണ്ടെന്നും ഈ സാഹചര്യത്തിൽ വിദഗ്ധോപദേശം കണക്കിലെടുത്ത് പൊളിച്ചു പണിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സർക്കാർ വാദം.
ഇ. ശ്രീധരെൻറ നിർദേശ പ്രകാരമാണ് ഭാരപരിശോധന നടത്തി മേൽപ്പാലത്തിെൻറ ബലക്ഷയം വിലയിരുത്താതെ പൊളിച്ചു പണിയാൻ സർക്കാർ തീരുമാനിച്ചതെന്നും ഇതു നിലവിലുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി ശരിവച്ചു.
പരിശോധന നടത്തനുള്ള ഏജൻസിയെ സർക്കാരിന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക