മഹാരാഷ്ട്രയിൽ ബി.ജെ.പി. ഇതരകക്ഷിസർക്കാർ രൂപവത്കരണം സംബന്ധിച്ച സംയുക്തപ്രഖ്യാപനം ഇന്ന് . ശിവസേനാ തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു.
മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാൻ സമയം വേണമെന്ന ഉദ്ധവിന്റെ അഭ്യർഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്.ധാരണയനുസരിച്ച്, അഞ്ചുവർഷംമുഴുവൻ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കുതന്നെയാവും. ആഭ്യന്തരവകുപ്പ് എൻ.സി.പി.ക്കും ധനം കോൺഗ്രസിനും ലഭിക്കും.
നഗരവികസനം, റവന്യൂ വകുപ്പുകൾ ശിവസേന കൈകാര്യംചെയ്യും. ആരൊക്കെ മന്ത്രിമാരാവണമെന്നും അവരുടെ വകുപ്പുകളും സംബന്ധിച്ച് തീരുമാനമായി. ശിവസേനയുമായിച്ചേർന്ന് സർക്കാരുണ്ടാക്കാനുള്ള എൻ.സി.പി.-കോൺഗ്രസ് തീരുമാനത്തിന് ചെറുസഖ്യകക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക