ഷെയ്ൻ നിഗം വിഷയത്തിൽ പ്രതികരിച്ച് സലിം കുമാർ. ഷെയിൻ നിഗത്തെ സിനിമയിൽ വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ അദ്ദേഹം രൂക്ഷഭാഷയിൽ ആഞ്ഞടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുതെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകളെന്നും സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും സലിം കുമാർ കുറ്റപ്പെടുത്തി.
കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ൻ നിഗത്തിനുമുണ്ട്. അയാൾക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണമെന്നും സലിം കുമാർ പറഞ്ഞു.
ഷെയ്നെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണ്. ഷെയ്ൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക. പ്രൊഡ്യൂസേർസ് അസോസിയേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതൊന്നും മറച്ചുവെക്കുന്നില്ല.
സിനിമയിൽ ഒരുപാട് സംഘടനകൾ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളിൽ തന്നെയാണെന്നും സലിം കുമാർ ഓർമിപ്പിച്ചു.
https://www.facebook.com/SalimKumarOfficialPage/posts/2285094308262162
പ്രതികരിക്കാൻ ഇവിടെ എഴുതുക