വില്പനയില് നാലു ലക്ഷവും കടന്ന് കിയ സോണറ്റ്.44 മാസങ്ങള്‍ കൊണ്ടാണ് 2020 സെപ്തംബറില്‍ പുറത്തിറങ്ങിയ സോണറ്റ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.കിയയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്, ഇന്ത്യയില്‍ വലിയ തോതില്‍ മത്സരമുള്ള നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്യുവികളുടെ വിഭാഗത്തില്‍ സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഫീച്ചറുകളും സവിശേഷ രൂപകല്പനയും പ്രകടനവുമാണ്.
കിയയുടെ ആകെ വില്പനയില് 33.3 ശതമാനം നേടിയ കിയയുടെ 3,17,754 കാറുകള്‍ തദ്ദേശീയമായാണ്വിറ്റഴിച്ചത്.ഇന്ത്യയില്‍ നിര്‍മിച്ച് 85,814 സോണറ്റുകള്‍ കയറ്റുമതി ചെയ്യുകയായിരുന്നു. സോണറ്റ് പുറത്തിറങ്ങിയതു മുതല്‍ ഇന്ത്യയിലെ കിയയുടെ പ്രധാന മോഡലായി മാറിയിട്ടുണ്ട്. കിയ തിരഞ്ഞെടുത്തവരില്‍ 63 ശതമാനവും സണ്‍റൂഫ് അടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിച്ചിരുന്നു. കിയ ഉടമകളില്‍ 63 ശതമാനവും പെട്രോള്‍ എന്‍ജിനുകള്‍ തിരഞ്ഞെടുത്തപ്പോള്‍ 37 ശതമാനം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് തെരഞ്ഞെടുത്തത്.
‘വലിയ സാധ്യതകളാണ് കോംപാക്ട് എസ്യുവി വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തെ ആദ്യമായി കാര്‍ വാങ്ങുന്നവര്‍ പലരും തിരഞ്ഞടുക്കുന്നു. ഞങ്ങളുടെ രണ്ടാമത്തെ മികച്ച കണ്ടെത്തലാണ് സോണറ്റ്. അത് പ്രതീക്ഷക്കൊത്ത് വളരുകയും ചെയ്തു.മികച്ച സാങ്കേതികവിദ്യയും ഉയര്‍ന്ന യാത്രാസുഖവും കുറഞ്ഞ വിലയില്‍ സോണറ്റ് നല്കുന്നു’ എന്നാണ് സോണറ്റിന്റെ നേട്ടത്തിന്റെ വേളയില്‍ കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യോങ് സിക് സോന്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക