ലക്നൗ : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി പരാതി നല്കിയ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
വിദഗ്ധ ചികില്‍സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു.
തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സംഭവം അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
കൂട്ടമാനഭംഗത്തിനിരയാക്കിയതിന് പരാതി നല്‍കിയതിന്റെ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക