കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ ഡിസംബര്‍ 18 ന് പരിശോധിക്കാന്‍ ദിലീപിന് വിചാരണക്കോടതി അനുമതി നല്കി.
ദിലീപ്, അഭിഭാഷകന്, ഇവര്‍ ഹാജരാക്കുന്ന സാങ്കേതിക വിദഗ്ദ്ധന് എന്നിവര്‍ക്കാണ് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കിയത്.
ദൃശ്യങ്ങളുടെ പകര്‍പ്പിനായി ദിലീപ് നല്കിയ ഹര്‍ജി തള്ളിയ സുപ്രീംകോടതി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് എറണാകുളത്തെ സി.ബി.ഐ കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 18ന് സമയം അനുവദിച്ചത്.
ദിലീപ് ഹാജരാക്കുന്ന സാങ്കേതിക വിദഗ്ദ്ധന്റെ വിവരങ്ങള്‍ 16 നകം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ മൂന്നു വിദഗ്ദ്ധരെ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ദ്ധനെക്കൂടി അനുവദിക്കാനാണ് നിര്‍ദ്ദേശമെന്ന് പ്രോസിക്യൂഷന് വാദിച്ചു. തുടര്‍ന്നു ഒരു സാങ്കേതിക വിദഗ്ദ്ധനെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഈ ദൃശ്യങ്ങള്‍ക്കു പുറമേ ദിലീപ് ആവശ്യപ്പെട്ട മറ്റു 32 ഡിജിറ്റല്‍ തെളിവുകളും പ്രതിഭാഗത്തിനു കൈമാറാന്‍ കോടതി തയാറായില്ല. എന്നാല്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി അനുവദിച്ച അതേ മാതൃകയില്‍ കോടതിമുറിക്കുള്ളില്‍ 32 ഡിജിറ്റല്‍ തെളിവുകളും അതിലടങ്ങിയ ദൃശ്യങ്ങളും പ്രതിഭാഗത്തിനു പരിശോധിക്കാന്‍ വിചാരണക്കോടതി അനുവാദം നല്കി. ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവയില്‍ നിന്നുള്ള തെളിവുകളാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക