നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ വീണ്ടും പ്രതികളുടെ വധശിക്ഷ സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയാണ്. രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ സംഭവത്തിന് ഏഴുവര്‍ഷം പൂര്‍ത്തിയായ ഡ്സംബര്‍ 16 ന് തൂക്കിലേറ്റുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചു നല്കാന് ബിഹാറിലെ ബക്സര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍, അതിനിടെ പ്രതികളില്‍ ഒരാള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയതിനെ തുടർന്ന് വധശിക്ഷ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്ട് വരികയും ചെയ്യിരുന്നു. പക്ഷെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ സാഹചര്യത്തിൽ വീണ്ടും വധശിക്ഷയും അതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉയരുകയാണ്.
നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട നാലുപേരെയും ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവരുടെ വധശിക്ഷ നടപ്പാവുകയാണെങ്കില്‍ 2018 ലെ ജയില്‍ മാനുവല്‍ പ്രകാരമാവും നടപടികള്‍. ഇരകളുടെ ബന്ധുക്കളുടെ മുന്നില്‍വച്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യം അടക്കമാണ് പല കോണുകളില്‍നിന്നും ഉയരുന്നത്. എന്നാല്‍ വധശിക്ഷ ബന്ധുക്കളുടെ മുന്നിൽ നടപ്പാക്കാൻ പെറ്റുമോ? ജയില്‍ മാനുവലില്‍ പറയുന്നത് ഇങ്ങനെ
1.വെളിച്ചം പരക്കുന്നതിന് മുമ്പ് അതിരാവിലെതന്നെ വധശിക്ഷ നടപ്പാക്കണം.
2.പൊതു അവധി ദിനങ്ങളില്‍ വധശിക്ഷ നടപ്പാക്കാന്‍ പാടില്ല
3.തടവുകാരില്‍ ഒരാള്‍ക്കും സഹതടവുകാരന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ദൃക്സാക്ഷിയാകാന്‍ അനുമതിയില്ല.
4.വധശിക്ഷയ്ക്ക് വിധേയനാകുന്നയാള്‍ തൂക്കുമരം കാണാന്‍ പാടില്ല.
5.വധശിക്ഷ നടപ്പാക്കി കഴിയുംവരെ ജയിലുള്ള തടവുകാരെയെല്ലാം ജയില്‍ മുറികളില്‍ സുരക്ഷിതരായി പൂട്ടിയിടണം.
6.വധശിക്ഷ നടപ്പാക്കിയതിനുശേഷം മൃതദേഹം ജയിലില്‍നിന്ന് നീക്കണം
7.വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സംഭവ സ്ഥലത്തുണ്ടാകണം.
8.പ്രദേശത്തെ ജില്ലാ മജിസ്ട്രേട്ടോ അദ്ദേഹത്തിന്റെ അഭാവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടോ സ്ഥലത്തെത്തുകയും വാരണ്ടില് ഒപ്പുവെക്കുകയും വേണം.
9.വധശിക്ഷയ്ക്ക് വിധേയനാകുന്നയാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വന്തം മതവിശ്വാസത്തില്‍പ്പെട്ട ഒരു പുരോഹിതനെ ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരപ്രകാരം സ്ഥലത്ത് അനുവദിക്കാം.
10.ബന്ധുക്കള്‍ക്കോ മറ്റ് തടവുകാര്‍ക്കോ വധശിക്ഷയ്ക്ക് സാക്ഷികളാകാന്‍ അനുമതിയില്ല.
11.എന്നാല്‍ ചില വ്യക്തികള്‍ക്ക് വധശിക്ഷ കാണാന്‍ അനുവാദമുണ്ട്
12.വധശിക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന മനശാസ്ത്രജ്ഞര്‍, സാമൂഹ്യ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷം ജയില്‍ സൂപ്രണ്ടിന് അനുമതി നല്‍കാം.
13. 12 ഗാര്‍ഡുകളും 10 കോണ്‍സ്റ്റബിള്‍മാരും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഓരോ തവണ വധശിക്ഷ നടപ്പാക്കുമ്പൊഴും സ്ഥലത്തുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക