കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. സ്ഫോടനത്തിനു മുന്നോടിയായാണ് ഇത് നടന്നത്. മരട് നഗരസഭാ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരുക്കിയ കണ്ട്രോൾ റോമിൽ കലക്ടറും ഐ ജിയും അടങ്ങുന്ന ഉന്നത തല സംഘം പരിശോധന നടത്തി.
മരടിലെ നിരോധനാജ്ഞ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര് വിജയ് സാക്കറെ അറിയിച്ചു. നഗരസഭയിൽ നടക്കുന്ന സാങ്കേതിക യോഗത്തിനു ശേഷം യോഗത്തിനെത്തിയ അംഗങ്ങൾ ഫ്ലാറ്റുകളിൽ അന്തിമ പരിശോധന നടത്തി.
സ്ഫോടക വിദഗ്ദ്ധൻ എസ്.പി സർവത്തെ ഗോർഡന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. നാളെ കൃത്യം 11 മണിക്ക് എച്2ഒ ഫ്ലാറ്റും 11 :05ന് ആൽഫാ സെറീൻ ഫ്ലാറ്റും പൊളിക്കും.
ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്ന പ്രദേശങ്ങളിൽ കഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതുപോലെ തന്നെ ഈ മേഖലകളിലേക്ക് 200 മീറ്റർ ചറ്റളവിൽ ആരെയും പ്രവേശിപ്പിക്കില്ല എന്ന് തീരുമാനിച്ചു. പോലീസിന്റെ കർശന നിയന്ത്രണത്തിൽ ആയിരിക്കും ഫ്ലാറ്റ് പൊളിക്കുന്ന പ്രദേശങ്ങൾ മുഴുവനും.
ആൽഫാ സെറിന്റെ രണ്ടു ഫ്ലാറ്റുകളും 8 സെക്കന്റുകൾക്കുള്ളിൽ ആണ് നിലം പതിക്കുന്നത്. 3 ആംബുലൻസുകൾ ആണ് നാളെ ആൽഫാ സെരിന്റെ 200 മീറ്റർ പരിസരത്തു വിന്യസിക്കുക.
എതങ്കിലും രീതിയിലുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ ആളുകളെ ഇത്രെയും പെട്ടന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം തന്നെ പൂർത്തിയായി.
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക