വളപട്ടണം (കണ്ണൂര്‍): നീലേശ്വരത്ത് വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയ കാറില്‍നിന്ന് 1.45 കോടി രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച പുലര്‍ച്ച 5.30ന് നീലേശ്വരം കരുവാച്ചേരിയില്‍ പച്ചക്കറി വ്യാപാരി തമ്ബാനെ (55)യാണ് കാര്‍ ഇടിച്ചുവീഴ്ത്തിയത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരിച്ചു.സംഭവത്തെക്കുറിച്ച് നീലേശ്വരം പൊലീസ് മറ്റു സ്റ്റേഷനുകളില്‍ വിവരം നല്കി.
തുടര്‍ന്ന് നടന്ന പരിശോധനക്കിടെയാണ് വളപട്ടണം പൊലീസ് രാവിലെ 6.30ഓടെ കാറും ഇതിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ എസ്.ബി. കിഷോര്‍ താന്‍ജി (33), സാഗര്‍ ബാലസോകിലാര (21) എന്നിവരെയും കസ്റ്റഡിയിലെടുത്തത്.
കാസര്‍കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു ഇവര്‍.ഇതിനിടെ, പിടിയിലായവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ണൂര്‍ വിമാനത്താവളം കസ്റ്റംസ് അസി.
കമീഷണര്‍ ഇ. വികാസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വളപട്ടണം പൊലീസ്-കസ്റ്റംസ് സംഘം കാര്‍ പരിശോധിച്ചേപ്പാഴാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.
പിറകിലെ സീറ്റിനടിയില്‍ ഇന്ധനം നിറക്കുന്ന ടാങ്കില്‍ പ്രത്യേകം നിര്‍മിച്ച അറയിലായിരുന്നു പണം സൂക്ഷിച്ചത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികള്‍ പറഞ്ഞു.
ഝാര്‍ഖണ്ഡ് രജിസ്ട്രേഷനുള്ള കാറും പ്രതികളെയും നീലേശ്വരം പൊലീസിന് കൈമാറി.നീലേശ്വരം രാജാറോഡിലെ ഐവ സൂപ്പര്‍ മാര്‍ക്കറ്റിലെ പച്ചക്കറിവ്യാപാരിയായ തമ്ബാന്‍ കടയിേലക്ക് പോകുമ്ബോഴാണ് അപകടം.
സാവിത്രിയാണ് ഭാര്യ. മക്കള്‍: അരുണ്‍, അഖില്‍ (ഇരുവരും ഗള്‍ഫ്), അര്‍ച്ചന. മരുമക്കള്‍: തുഷാര (എസ്.ബി.ഐ, നീലേശ്വരം), സൗമ്യ (ലാബ് ടെക്നീഷ്യന്, ചായ്യോത്ത്). സഹോദരി: ജാനകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക