ന്യൂഡല്‍ഹി: ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് യുവതി സമർപ്പിച്ച ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് തിരുവനന്തപുരം കോടതിയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് യുവതിക്ക് നോട്ടിസ് നൽകിയത്.
അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി തിരുവനന്തപുരത്ത് താമസിക്കുന്ന കർമ്മല മോഡെക്സ് ആണ് കോടതിയെ സമീപിച്ചത്.
സംഗീത ജിവിതത്തിലെ തിരക്കുകൾ കാരണം വേണ്ട ശ്രദ്ധ നൽകാൻ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായ വർക്കല സ്വദേശികളായ പൊന്നച്ചൻ–ആഗ്നസ് ദമ്പതികളെ ഏൽപ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം.
തനിക്ക് അങ്ങനെയാരു മകളില്ലെന്നും ബാലിശമായ കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും അനുരാധ അന്ന് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക