പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടന് വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി ദാസാണ് വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ല്‍ വിജയ് യുടെ പ്രതിഫലം 16 കോടിയായിരുന്നത് 2019ല്‍ 40 കോടിയായി.
കണക്ക് കാണിക്കാതിരിക്കാന്‍ പ്രതിഫലം പണമായി വാങ്ങുകയാണെന്നും ബിഗില്‍ സിനിമ 300 കോടി കടന്നപ്പോള്‍ ലാഭ വിഹിതമായി വലിയൊരു തുക രേഖകള്‍ ഇല്ലാതെ പണമായും കൈപറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
40 കോടി രൂപയാണത്രെ ബിജില്‍ സിനിമയില്‍ അഭിനയിച്ചതിന് കരാര്‍ പ്രകാരം വിജയ് പ്രതിഫലം വാങ്ങിയത്. അതിന് പുറമെ സിനിമ 300 കോടി കടന്നപ്പോള്‍ ലാഭ വിഹിതമായി വലിയൊരു തുക രേഖകള്‍ ഇല്ലാതെ പണമായും കൈപറ്റി.
അടുത്തതായി ഇറങ്ങുന്ന സണ്‍ നെറ്റ്വര്ക് നിര്‍മിക്കുന്ന സിനിമയില്‍ നൂറ് കോടി രൂപയാണ് വിജയുടെ പ്രതിഫലം എന്നത് വലിയ വാര്‍ത്തയായിരുന്നു രണ്ട് മാസം മുന്‍പ് തമിഴ്നാട്ടില്‍.
ഇതോടെ രജനികാന്തിനെയും മറികടന്നു തമിഴില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടന് ആയി വിജയ് മാറി.
2014ല്‍ ജില്ലാ എന്ന സിനിമയില്‍ അഭിനയിക്കുമ്ബോള്‍ 16 കോടി രൂപയായിരുന്നു വിജയുടെ പ്രതിഫലം.
2015ല്‍ പുലിയില്‍ എത്തിയപ്പോള്‍ അത് ഇരട്ടിയായി 30 കോടിയായി.
2017ല്‍ മെര്‍സലില്‍ അഭിനയിക്കുമ്ബോളേക്കും 35 കോടിയായി.
2019ല്‍ ബിജില്‍ ഇറങ്ങുമ്ബോള്‍ 40 കോടിയും.
ഓരോ വര്‍ഷവും യാതൊരു മാനദണ്ഡവും ഇല്ലാതെ അഞ്ചും പത്തും കോടിയായി പ്രതിഫലം ഇങ്ങനെ ഉയരുന്നുണ്ട്.
പക്ഷെ ഇന്‍കം ടാക്സ് അടക്കുന്നതില്‍ മാത്രം അതൊട്ടും കൂടുന്നുമില്ല.
അഞ്ചു വര്‍ഷമായി ഒരേ സ്ളാബില്‍ ആശാന് ഒരേ ടാക്സ് അടച്ചു പോരുകയാണ്.
കണക്ക് കാണിക്കാതിരിക്കാന്‍ പലപ്പോഴും പ്രതിഫലം പണമായി തന്നെ വാങ്ങുകയാണ്.
2019ല്‍ ബിജില്‍ എന്ന സിനിമ നിര്‍മിച്ച AGS സിനിമാസ് എന്ന നിര്‍മ്മാണ കമ്ബനിക്ക് എതിരെ ഇന്‍കം ടാക്സ് വെട്ടിപ്പിന് കേസ് എടുക്കുക ഉണ്ടായി.
ഐ.ടി ഡിപ്പാര്‍ട്ടമെന്റ് കമ്ബനിയുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില് 59 കോടി രൂപയുടെ കള്ളപ്പണ ഇടപാട് പുറത്തു വന്നു.
ഇന്നലെ സിനിമയുടെ ഫൈനാന്‍ഷ്യര്‍ ആയ അംബു ചെല്ലിയാന്‍ എന്നയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ കണ്ടെടുക്കുകയുണ്ടായി.
ഇയാളും വിജയും തമ്മില്‍ നിരവധി തവണ അനധികൃത സാമ്ബത്തിക ഇടപാടുകള്‍ നടന്നതായി തെളിവും ലഭിച്ചു.
ഈ സാഹചര്യത്തിലാണ് ഐ.ടി ഉദ്യോഗസ്ഥര്‍ ഇന്നലെ വിജയുടെ സിനിമാ ലൊക്കേഷനില്‍ എത്തി അയാളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും.
അത് ഫാസിസം ആണെന്നും വൈര്യ നിര്യാതന ബുദ്ധിയാണെന്നും അംഗീകരിക്കാന്‍ ആവില്ലെന്നുമാണ് പുരോഗമനക്കാരുടെ വാദം.
എന്താ കാര്യം?
2017ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന സിനിമയില്‍ വിജയ് കേന്ദ്ര സര്‍ക്കാരിനെയും നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ ഉണ്ടത്രേ.
അതോണ്ട് അതില്‍ പിന്നെ വിജയ് എന്ത് കുറ്റം ചെയ്താലും നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര ഏജന്‍സികള്‍ക്ക് ഇല്ലെന്ന്.
എടുത്താല്‍ അത് മെര്‍സല്‍ ഡയലോഗിന്റെ പ്രതികാരം ആയേ കൂട്ടുള്ളൂ.
അപ്പൊ ടാക്സ് വെട്ടിച്ചത്?
കണ്ടില്ലെന്ന് നടിക്കണം.
കള്ളപ്പണം സൂക്ഷിച്ചാല്‍?
അറിഞ്ഞതായി ഭാവിക്കരുത്.
നാട് വിട്ട് പോയാലോ?
യോഗമെന്ന് കരുതിക്കോണം.
ആളെ കൊന്നാല്‍ കേസെടുക്കാവോ?
മോഡി മാറിയിട്ട് ആലോചിക്കാം.
എന്താപ്പൊ ഇതിനൊരു ന്യായം?
മെര്‍സലിലെ ഡയലോഗ്.
അതാണ്. മോഡിയേ വിമര്‍ശിച്ചു എന്നത് പിന്നെന്ത് കുറ്റവും ചെയ്യാനുള്ള അനുവാദമാണ്.
പുതിയ ഇന്ത്യയിലെ ക്രിമിനല്‍ ഇമ്മ്യൂണിറ്റി ആണ് കേന്ദ്ര വിമര്‍ശനം.
https://www.facebook.com/sankutdas/posts/10157250178067984
പ്രതികരിക്കാൻ ഇവിടെ എഴുതുക