കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യമുന്നയിച്ച്അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിക്ക് നിവേദനം നല്കാന് ഒരുങ്ങുന്നു. നിവേദനം ഈ മാസം പന്ത്രണ്ടാം തീയതി അലന് -താഹ മനുഷ്യാവകാശ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യ മന്ത്രിയ്ക്കു സമര്‍പ്പിക്കും.
ജെ.ദേവിക , സുനില്‍ .പി.ഇളയിടം , സി.ജെ.ജോര്‍ജ്ജ് , ജി.ഉഷാകുമാരി , മിജോ പി.ലൂക്ക് , രവി .കെ.പി ,എസ്.ഇരുദയ രാജന് ,ജയശീലന്‍ രാജ് ,സി.എം.മനോജ്കുമാര്‍ , പി.കെ.ശശിധരന് ,റിതിക ജെയിന് , ദിനു വെയില് , ചന്ദ്രില്‍ ഭട്ടാചാര്യ ,വത്സലന്‍ വാതുശ്ശേരി , കെ.എം.ഷീബ ,എബി കോശി , ദിലീപ് രാജ് , ശ്രീപ്രിയ ആര് , ടി.എസ്.സാജു ,തീര്‍ത്ഥ ചാറ്റര്‍ജി ,അനില്‍കുമാര്‍ പി.വി , ആനി തെരേസ , പി.മോഹനന് പിള്ള ,ബിച്ചു.എക്സ്.മലയില്‍ , ഷംഷാദ് ഹുസെയ്ന്‍ ,ലക്ഷ്മി എ .കെ , അജിത .കെ ,നജീബ് .പി.എം , വൃന്ദ .വി , രവിച ന്ദ്രന്‍ കെ.പി ,ഐശ്വര്യ പ്രകാശ് , പ്രവീണ കോടോത്ത് , രേഷ്മ ഭരദ്വാജ് തുടങ്ങി കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെയും കോളേജുകളിലെയും അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് നിവേദനത്തില്‍ ഒപ്പു വെച്ചിട്ടുള്ളത്.
കേസ് എന്‍ഐഎ ഏറ്റെടുത്തതില്‍ ആശങ്കയുണ്ട്. യുഎപിഎക്കെതിരെ ഇന്ത്യയിലുട നീളം വിദ്യാര്‍ത്ഥികള്‍ വിമര്‍ശക സ്വരം ഉയര്‍ത്തുന്ന സന്ദര്‍ഭത്തിലാണ് കേരളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ലഘുലേഖകളും പുസ്തകങ്ങളും കൈവശംവെച്ചെന്നതുള്പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ തുറങ്കിലടക്കുന്നത് ഫലത്തില്‍ എല്ലാത്തരം പ്രതിഷേധങ്ങളേയും നിശബ്ധമാക്കുന്നതിനാണ് വഴിവെക്കുക. വിമര്‍ശനത്തിനും പഠനത്തിനുമുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കുന്നത് അനീതിയാണെന്നും നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക