ന്യൂഡല്‍ഹി: ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാന്‍ മകന് അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ മകന് പൂട്ടിയിട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അച്ഛന് ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വിശ്വസിച്ചിരുന്ന മകന് അത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇങ്ങനെ ചെയ്തത്. തന്റെ സൃഹൃത്തിന്റെ വാക്കുകളില്‍ പ്രചോദനം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് മകന്റെ വാദം.
പോളിങ് ദിനത്തിലാണ് സംഭവം നടന്നത്. അതേസമയം, ഡല്‍ഹിയില്‍ ആകെ വോട്ടര്‍മാരില്‍ 62.59 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത്. സ്ത്രീകളില്‍ 62.55 ശതമാനം പേരും പുരുഷന്മാരില് 62.62 ശതമാനം പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ബല്ലിമാരന്‍ മണ്ഡലത്തിലാണ്. 71.6 ശതമാനം പേര് ഇവിടെ വോട്ട് രേഖപ്പെടുത്താനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക