കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി. ദക്ഷിണ കന്നഡ സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ട് പോയശേഷം കൊള്ളയടിച്ചത്. ഇയാളുടെ പക്കല്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്തുകാരനെന്ന് കരുതിയാണ് ഷംസാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആളുമാറിയത് മനസിലാക്കിയ സംഘം ഇയാളെ വഴിയില്‍ ഇറക്കുകയായിരുന്നു. വിദേശത്ത് തൊഴില്‍ അന്വേഷിച്ച് മടങ്ങിവരികയായിരുന്നു ഷംസാദ്. കരിപ്പൂരില്‍ ഇറങ്ങുന്ന സ്വര്‍ണക്കടത്തുകാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട അക്രമികള്‍ ആളുമാറി ഇയാളെ പിടികൂടുകയായിരുന്നു.
തട്ടിക്കൊണ്ടുപോകും വഴി ആളുമാറിയത് തിരിച്ചറിഞ്ഞ സംഘം കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം ഇയാളെ ഉപേക്ഷിച്ചു. ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖയും സംഘം തട്ടിപ്പറിച്ചു. തുടര്‍ന്ന് ഷംസാദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക