അസുരന് എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ അഭിമുഖങ്ങളെയും അവാര്‍ഡ് പരിപാടികളെയും പ്രേക്ഷകര്‍ കയ്യടികളോടെയാണ് സ്വീകരിക്കാറുള്ളത്. ബിഹൈന്‍ഡ് വുഡ്സിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ മഞ്ജുവും നടന് പാര്ഥിപനുമായുള്ള രസകരമായ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പരിപാടിയുടെ അവതാരകനായിരുന്ന പാർഥിപൻ താൻ മഞ്ജുവിന്റെ ആരാധകനാണെന്ന് സ്റ്റേജിൽ തുറന്നുപറഞ്ഞു. ഒരു നല്ല ആസ്വാദകയ്ക്കേ നല്ലൊരു അഭിനേത്രിയാകാൻ കഴിയൂ എന്നാണ് മഞ്ജുവിനെക്കുറിച്ചുള്ള പാർത്ഥിപന്റെ വാക്കുകൾ.
പാർഥിപൻ സംവിധാനം ചെയ്ത ‘കഥൈ, തിരക്കഥെയ്, വാസനം, ഇയക്കം’ എന്ന ചിത്രം കണ്ട് മഞ്ജു വാര്യർ ഒരു രാത്രി അദ്ദേഹത്തെ ഫോൺ വിളിച്ച് അഭിനന്ദനമറിയിച്ച കാര്യം അദ്ദേഹം സ്റ്റേജിൽ പങ്കുവച്ചു. പക്ഷേ തന്റെ മറ്റൊരു ചിത്രമായ ‘ഒത്ത സെരുപ്പ് സൈസ് 7’ കണ്ടിരുന്നെങ്കിൽ മഞ്ജു വീണ്ടും അഭിനന്ദിക്കാൻ വിളിച്ചേനെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു പറഞ്ഞ് തീരുന്നതിന് മുമ്പ് സിനിമ താൻ കണ്ടിരുന്നെന്നും പാർഥിപന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടതിനാലാണ് വിളിക്കാൻ കഴിയാതിരുന്നത് എന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതുകേട്ടതും “ഫോൺ നമ്പർ അല്ല, ഫോൺ തന്നെ തരാ”മെന്നായി പാർഥിപൻ. ഇരുവരുടെയും സംഭാഷണം കേട്ട് വേദിയിലിരുന്ന ധനുഷ് അടക്കമുള്ളവർ പൊട്ടിച്ചിരിക്കുകയായിരുന്നു.
മലയാളത്തിൽ ലൂസിഫർ എന്ന ചിത്രത്തിലെ പ്രകടനത്തിനും തമിഴിൽ അസുരനിലെ അഭിനയത്തിന് പ്രത്യേക പരാമർശവുമടക്കം രണ്ട് അവാർഡുകളാണ് മഞ്ജു നേടിയത്. വളരെ മനോഹരമായി തമിഴ് പറഞ്ഞുകൊണ്ടാണ് സദസിനെ അഭിമുഖീകരിച്ചത്. അസുരനിലെയും ലൂസിഫറിലെയും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കാനും മഞ്ജു മറന്നില്ല. മഞ്ജു നന്നായി തമിഴ് സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ പാര്ഥിപന് നടിയെ പുകഴ്ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക