കബീര്‍ സിങ് ചിത്രത്തെ വിമര്‍ശിച്ച് മലയാളത്തിലെ പാര്‍വതി അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മറുപടിയുമായി വിദ്യ ബാലന് രംഗതെത്തിയിരിക്കുന്നു.
ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീര്‍ സിങിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്നാരോപിച്ചാണ് ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയത്. എന്നാല്‍ ചിത്രത്തിനും ഷാഹിദ് കപൂറിനും പിന്തുണയറിയിച്ചു കൊണ്ടാണ് വിദ്യ ബാലന് രംഗത്തെത്തിയത്.
മുംബൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് വിദ്യ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. നിങ്ങള്‍ക്ക് കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണെന്നും വിദ്യ ബാലന് ചോദിക്കുന്നു.
കബീര്‍ സിങ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ വിശുദ്ധവത്കരിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും വിദ്യ ബാലന്. ചിലപ്പോള്‍ എന്റെ ധാരണക്ക് യോജിച്ച് പോകാത്ത സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് പക്വത വന്നു. മുമ്പ് എല്ലാം കറുപ്പ്, വെളുപ്പ് എന്ന നിലയിലായിരുന്നു കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. മുമ്പായിരുന്നെങ്കില്‍ കബീര്‍ സിങ് സിനിമയെ ഞാനും വിമര്‍ശിച്ചേനെ. ഇപ്പോള്‍ എനിക്കത് കബീര്‍ സിങിന്റെ കഥ പറയുന്ന സിനിമ മാത്രമാണ്. വിദ്യ ബാലന് പറയുന്നു.
തന്റെ വിശ്വാസങ്ങളോട് നീതി പുലര്‍ത്താത്ത സിനിമകള്‍ തെരഞ്ഞെടുക്കാതിരിക്കുയെന്നും വിദ്യ ബാലന്. കബീര്‍ സിങ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്? വിദ്യ ബാലന് ചോദിച്ചു.
കബീര്‍ സിങിനെയും ചിത്രത്തിന്റെ സംവിധായകന് സന്ദീപ് റെഡ്ഡി വാംഗയെയും വിമര്‍ശിച്ചു കൊണ്ട് നടിമാരായ പാര്‍വതി തിരുവോത്ത്, തപ്സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവരാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക