ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ അവയവദാനം നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതികളുടെ ശരീരവും അവയവങ്ങളും ദാനം ചെയ്യാന്‍ പ്രതികളില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിള്‍ എസ് സല്‍ധാന്‍ഹ, അഭിഭാഷകനായ ദില്‍രാജ് രോഹിത് സെക്വിറ, ഓഫ് ദ പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ മംഗളുരു ചാപ്റ്റര്‍ പ്രസിഡന്റ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യയില്‍ അവയവങ്ങളുടെയും പഠനാവശ്യത്തിനുള്ള മൃതദേഹങ്ങളുടെയും ലഭ്യതക്കുറവുണ്ട്. കൃത്യമായ നയങ്ങളുടെ അഭാവമാണ് ഇതിന് കാരണം. അവയവദാനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിഹാര്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കമണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നിര്‍ഭയ കേസ് പ്രതികളെ ഇതിന് മുമ്ബ് രണ്ട് തവണ തൂക്കിക്കൊല്ലാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22-നും ഫെബ്രുവരി 1-നുമായിരുന്നു ഇത്. എന്നാല്‍ പ്രതികള്‍ ദയാഹര്‍ജി നല്‍കാനുണ്ടെന്നും, ദയാഹര്‍ജിക്കെതിരെ വാദിക്കാനുണ്ടെന്നും, പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, ജയിലില്‍ പീഡനം അനുഭവിക്കേണ്ടി വന്നെന്നും അങ്ങനെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്പ്പിച്ചു.
ഏറ്റവുമൊടുവില്‍, ദില്ലി ഹൈക്കോടതി ഇടപെട്ട്, പ്രതികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12-നകം പൂര്‍ത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹര്‍ജികളൊന്നും നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നല്കിയ ഹര്‍ജിയിലാണ് ദില്ലി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹര്‍ജികളൊന്നും നല്കാന് അവസരമുണ്ടാകില്ലെന്നും വിധിച്ചു. ഇതനുസരിച്ച് പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ദില്ലി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക