തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം. കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് 5 രൂപയായും വര്‍ധിപ്പിക്കണമെന്നുമാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.
140 കിലോ മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയില്‍ സമഗ്ര ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. ഇന്‍ഷുറന്‍സ്, സ്പെയര്‍ പാര്‍ട്സ് അടക്കമുള്ള മുഴുവന്‍ ചെലവുകളിലും ഇരട്ടിയിലേറെ വര്‍ധിച്ചു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണു നിരക്കു വര്‍ധന ആവശ്യപ്പെടുന്നതെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക