അടിമലത്തുറ ബീച്ചില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. കാണാതായ പെണ്‍കുട്ടികളില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. അടിമലത്തുറ കടലില്‍ നിന്നാണ് ശരണ്യ (20)യുടെ മൃതദേഹം കോസ്റ്റല്‍ പൊലീസ് കണ്ടെടുത്തത്.
കാണാതായ പെണ്‍കുട്ടികളില്‍ സുരേന്ദ്രന്-ഇന്ദു ദമ്ബതികളുടെ മകള്‍ നിഷ(20)യുടെ മൃതദേഹം ഇന്നലെ കോസ്റ്റല്‍ പൊലീസ് സംഘം കണ്ടെടുത്തിരുന്നു. ഇന്നുച്ചയ്ക്ക്മൂന്നരയോടെയാണ് ശരണ്യയുടെ മൃതദേഹം കണ്ടെടുത്തത്. ഇനി ഷാരു ഷമ്മി (17)യുടെ മൃതദേഹമാണ് കണ്ടുകിട്ടാനുള്ളത്.
ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് ശരണ്യയും നിഷയും. തമിഴ്നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍. കോട്ടുകാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഷാരു ഷമ്മി.
കോസ്റ്റല്‍ പൊലീസാണ് രണ്ടു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികള്‍ നിഷയെ കൂട്ടിക്കൊണ്ടു പോകുക
യായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് നിഷയുടെ മൃതദേഹമാണ് വീട്ടുകാര്‍ കണ്ടത്. ഷാരുവിനായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായാണ് കോസ്റ്റല്‍ പൊലീസ് പറഞ്ഞത്. അതേസമയം കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഒരു സ്കൂട്ടറില്‍ അടിമലത്തുറ ബീച്ചില്‍ എത്തിയത്. വളരെ നീളമുള്ള ബീച്ചാണ് അടിമലത്തുറ.
സോമതീരം ബീച്ചും അനുബന്ധിച്ചുണ്ട്. സോമതീരം ബീച്ചിലാണ് സന്ദര്‍ശകര്‍ എത്താറുള്ളത്. പെണ്‍കുട്ടികള്‍ പക്ഷെ ഈ വശത്തേക്ക് പോയില്ല. പകരം മീന്‍പിടുത്തക്കാര്‍ കടലിലേക്ക് പോകുന്ന വഴിയിലാണ് കുട്ടികള്‍ പോയത്. ഇവിടെ പുറത്തു നിന്നുള്ള ആളുകള്‍ അധികം വരാത്ത സ്ഥലമാണ്. ഈ സ്ഥലം കുട്ടികള്‍ എന്തിനു തിരഞ്ഞെടുത്തു എന്നാണ് പൊലീസ് ചുഴിഞ്ഞു നോക്കുന്നത്. അതേസമയം കുട്ടികള്‍ ബീച്ചിലേക്ക് പോകുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.
ഒരു സ്കൂട്ടറില്‍ എത്തിയ ഈ മൂന്നു കുട്ടികളും സ്കൂട്ടര്‍ ഒരു വശത്ത് പാര്‍ക്ക് ചെയ്ത ശേഷം കടലിലേക്ക് നടന്നടുക്കുകയായിരുന്നു. ഇവര്‍ ബീച്ചിലേക്ക് എത്തിയ ശേഷം എന്ത് സംഭവിച്ചു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഒരു കുട്ടി അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിക്കാനായി മറ്റു പെണ്‍കുട്ടികള്‍ ഇറങ്ങിത്തിരിച്ചോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഇവര്‍ അപകടത്തില്‍പ്പെടുന്നത് കണ്ടവര്‍ ആരും പൊലീസില്‍ വിവരവും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് കുട്ടികള്‍ക്ക് സംഭവിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് ചുഴിഞ്ഞു നോക്കുന്നത്. ഇവര്‍ ആത്മഹത്യ ചെയ്തോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
കുട്ടികളുടെ വീട്ടുകാര്‍ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് തിരക്കിയിട്ടുമില്ല. മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുകയാണ്
ഒരു ആണ് സുഹൃത്തിനെ വിളിച്ച് ബീച്ചിലേക്ക് പോകുന്ന വിവരം പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. ഇത് പൊലീസ് അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെടുത്തിയുണ്ട്. എങ്ങിനെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത് എന്ന് ആര്‍ക്കുമറിയില്ല. വിജനമായ ബീച്ചിന്റെ വശത്തേക്ക് കുട്ടികള്‍ തനിച്ച് എന്തിനു പോയി എന്ന കാര്യം പൊലീസ് അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക