എണ്‍പതിന്റെ നിറവിലാണ് മലയാള ചലച്ചിത്രലോകത്തിന്റെ ബഹുമുഖ പ്രതിഭ ശ്രീകുമാരന്‍ തമ്പി. ഇപ്പോഴിതാ അദ്ദേഹവുമൊത്തുള്ള മറക്കാനാവാത്ത ഒരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ഗായകന് ദേവാനന്ദ്.
ഒരിക്കല്‍ ഒരു ചാനലിനു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഒരു അഭിമുഖമുണ്ടായി. വൈക്കത്തു വച്ചു നടന്ന ആ അഭിമുഖത്തില്‍ തമ്പി സാര്‍ ആയിരുന്നു അവതാരകന്. അതില്‍ അച്ഛനും വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു.(പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് വൈക്കം വാസുദേവന്‍ നമ്പൂതിരിയുടെ ഇളയമകനാണ് ദേവാനന്ദ്) അച്ഛനൊപ്പം അന്നു ഞാനും പോയി. അഭിമുഖത്തിനു ശേഷം ഞാന്‍ നമ്പി സാറിനരികില്‍ ചേര്‍ന്ന് സ്വയം പരിചയപ്പെടുത്തി.
കുറച്ചു പാട്ടൊക്കെയുണ്ടെന്നു പറഞ്ഞു. പറഞ്ഞുകഴിഞ്ഞ് അദ്ദേഹം എന്നോട്: ഞാനൊരിക്കലും മോനു വേണ്ടി ശുപാര്‍ശ ചെയ്യില്ല കേട്ടോ. ഞാന്‍ അങ്ങനെ ശുപാര്‍ശ ചെയ്ത താരങ്ങളെല്ലാം എനിക്കെതിരെ തിരിച്ചടിച്ചിട്ടേയുള്ളൂ. അതുകൊണ്ട് താത്പര്യമില്ല. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നു ഞാനും പറഞ്ഞു. കഴിവുണ്ടെങ്കില്‍ ഒരു കലാകാരന് സ്വയം മുമ്പോട്ടു വരുമെന്നും പറഞ്ഞു. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദേവാനന്ദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക