ഭോപ്പാല്‍: മദ്ധ്യപ്രദേശിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍..എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി..ജെ..പി തന്ത്രമൊരുങ്ങുന്നു… ഇതിന്റെ ഭാഗമായി ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി നല്കി നാല് എം..എല്‍..എമാര്‍ രാജി വച്ചു.. ഇവര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയതാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ എം..എല്‍.എമാരെ ബി.ജെ.പി ചാക്കിടുമെന്ന കണക്ക്കൂട്ടലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ എം..എല്‍..എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസിന്റെ നീക്കം.. 14 എം..എല്‍.എമാരുടെ ആദ്യബാച്ചുമായി കോണ്‍ഗ്രസ് ജയ്പൂരിലെത്തിയപ്പോള്‍ നാല് എം.എല്‍.എമാരെ കാണാതാവുകയായിരുന്നു, എം..എല്‍.എമാരായ സോമഭായ് പട്ടേല്‍, ജെവി കക്കാഡിയ എന്നിവരുള്‍പ്പെടെ നാലുപേരാണ് രാജിവെച്ചത്. അതേസമയം രാജിവെച്ചന്ന പ്രചാരണം നിഷേധിച്ച് കോണ്‍ഗ്രസ് എം..എല്‍.എ വ്രിജിഭായ് രംഗത്തെത്തി.
103 അംഗങ്ങളുള്ള ബി..ജെ..പിക്കു മൂന്നു സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ വേണ്ടത് 110 പ്രഥമ വോട്ടുകളാണ്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം..എല്‍.എമാരുടെയും എന്‍.സി.പിയുടെ ഒരു എം.എല്‍.എയുടെയും പിന്തുണ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്.
നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെങ്കിലും വിപ്പ് ലംഘിച്ചു കൂറുമാറി വോട്ട് ചെയ്യുകയോ പോളിംഗ് സമയത്തു സഭയില്‍ നിന്നു വിട്ടുനിന്നു തങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക