ഡല്‍ഹി : തീഹാര്‍ ജയിലില്‍ നിര്‍ഭയ പ്രതികള്‍ക്ക് കഴുമരം ഒരുങ്ങി .നാളെ പുലര്‍ച്ചെ 5.30-ന് നാലു പേരെയും തൂക്കിലേറ്റും. 2013 സെപ്റ്റംബര്‍ 13-നു വിചാരണക്കോടതി വിധിച്ച ശിക്ഷ നടപ്പാകാനിരിക്കെ പ്രതികള്‍ അസ്വസ്ഥരാണ്. ഏറ്റവുമധികം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അക്ഷയ് സിങ്ങാണ്.
ശിക്ഷാദിനം അടുത്തിരിക്കെ എല്ലാവരും മുഴുവന്‍ സമയവും സി.സി. ടിവി നിരീക്ഷണത്തിലാണ്. സെല്ലുകള്ക്കരികില് കൂടുതല്‍ കാവല്ക്കാരെ നിയോഗിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള മാനസികാരോഗ്യ വിദഗ്ധര്‍ പ്രതികള്‍ക്ക് അവസാന ദിവസങ്ങളില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു.
മുകേഷും പവനും കഴിഞ്ഞ വെള്ളിയാഴ്ചയും വിനയ് ശര്‍മ ഇന്നലെയുമാണ് അവസാനമായി കുടുംബാംഗങ്ങളെ കണ്ടത്. അക്ഷയ് കഴിഞ്ഞ മാസം ബന്ധുക്കളുമായി സംസാരിച്ചിരുന്നു.പ്രതികളുടെ ഉയരവും തൂക്കവുമുള്ള ഡമ്മികളും പിന്നീടു മണല്‍ച്ചാക്കുകളും തൂക്കിലേറ്റി ആരാച്ചാര്‍ പവന് കുമാര്‍ ജല്ലാദ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
ബന്ധുക്കളുമായി പ്രതികളുടെ അവസാന കൂടിക്കാഴ്ചകള്‍ കഴിഞ്ഞു. അവസാന ആഗ്രഹം ചോദിക്കുന്നതടക്കമുള്ള ഔപചാരികതകള്‍ ഇന്നുച്ചയോടെ നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക