മാൻഡി ചാരിടണ് എന്ന നാൽപത്താറുകാരിയായ ഫൊട്ടോഗ്രഫർ െവള്ളിയാഴ്ച വൈകുന്നേരമാണ് കടുത്ത പനിയെത്തുടർന്ന് ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫേമറിയിൽ പ്രവേശിക്കപ്പെട്ടത്. വശരീരം മുഴുവൻ ചുട്ടുപൊള്ളിയതുപോലെയും ചില്ല് വിഴുങ്ങിയതു പോലെയുമുള്ള അനുഭവത്തെക്കുറിച്ചു കൊറോണ വൈറസിനോട് പൊരുതുന്ന അവർ വെളിപ്പെടുത്തുന്നു.
ഇപ്പോൾ വീട്ടിൽ സെൽഫ് ഐസലേഷനിൽ കഴിയുകയാണിവർ. ഈയാഴ്ച അവസാനം വരെ പാരസെറ്റമോൾ കഴിക്കണം.
ഭയപ്പെടുത്തിയ ലക്ഷണങ്ങളെക്കുറിച്ച് മാൻഡി സംസാരിച്ചു. ‘എനിക്ക് ടെംപറേച്ചർ വളരെ കൂടുതലായിരുന്നു. തൊണ്ടയിൽ ചില്ലു വിഴുങ്ങിയതു പോലെയുള്ള തോന്നലായിരുന്നു. ദിവസം ഇരുപതു മണിക്കൂറോളം ഉറക്കത്തിലും ആയിരുന്നു.’
കൊറോണ വൈറസ് വ്യാപനം ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. യുകെയിൽ ഇപ്പോൾ 55,000 പേരാണ് രോഗബാധിതർ. ചൊവ്വാഴ്ച മാത്രം 24 മണിക്കൂർ കൊണ്ട് 407 പേർക്കാണ് രോഗം ബാധിച്ചത്. മരണനിരക്ക് ചൊവ്വാഴ്ചത്തെ 16 ൽ നിന്ന് 71 ആയി.
കൊലയാളി വൈറസ് ബാധയെക്കുറിച്ച് മാൻഡി പറയുന്നു. ‘എന്റെ ശരീരതാപനില 37.9 ഉം പിന്നീട് 39 ഉം ഡിഗ്രി സെൽഷ്യസായിരുന്നു. ബുദ്ധിമുട്ടിക്കുന്ന വരണ്ട ചുമയും ഉണ്ടായിരുന്നു. തീയിൽപ്പെട്ട അനുഭവമായിരുന്നു. എനിക്ക് മുൻപും പനിയുണ്ടായിട്ടുണ്ട്. എന്നാൽ ഇത് അങ്ങനെ ആയിരുന്നില്ല. ആശുപത്രിയിലെത്തിയപ്പോൾ വീട്ടിൽ പോയി സ്വയം ഐസലേഷനിലാകാൻ ഞാൻ തയാറായിരുന്നു. വാഹനം ലഭ്യമാകുന്നതുവരെയോ സുഹൃത്ത് വരുന്നതുവരെയോ കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഈ സമയം ആകെ പരിഭ്രാന്തിയിലായിരുന്നു. സ്വന്തം ആരോഗ്യം പോലും അപകടത്തിലാക്കി എന്നെ വീട്ടിൽ എത്തിച്ച ആ സുഹൃത്തിനോട് കടപ്പെട്ടിരിക്കുന്നു’– മാൻഡി പറഞ്ഞു.
കഴിഞ്ഞയാഴ്ച മാൻഡിയുടെ മകൾ സ്കൂളിൽനിന്നു പനിയുമായാണ് വീട്ടിൽ എത്തിയത്. അവിടെ നിന്നായിരിക്കാം വൈറസ് ബാധിച്ചത്.
ആശുപത്രിയിലെത്തിയ ശേഷം കൊറോണ വൈറസ് ഐസലേഷൻ യൂണിറ്റിൽ അഡ്മിറ്റ് ചെയ്തപ്പോഴും തന്റെ കിടക്ക തള്ളുന്ന പോർട്ടർമാർക്ക് മുഖാവരണം നൽകിയിരുന്നില്ലെന്നും അടിയന്തര ഘട്ടങ്ങളിൽ സേവനം ചെയ്യുന്ന ഇവർക്ക് മാസ്ക്കുകൾ വാർഡിൽനിന്നു വാങ്ങേണ്ടിവന്നെന്നും മാൻഡി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക