ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ പോരാട്ടത്തിന്റെ മുഖമാണ് അവീന്ദ്ര പാണ്ഡെ. കേസിലെ മുഖ്യസാക്ഷി. ഡല്‍ഹിയില്‍ കമ്ബനി ജീവനക്കാരനായിരുന്നു അവീന്ദ്ര പാണ്ഡേയ്ക്കൊപ്പം ലൈഫ് ഓഫ് പൈ സിനിമ കണ്ട് സെക്കന്‍ഡ്ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രാത്രിയിലായിരുന്നു അക്രമികള്‍ ഇരുവരേയും ബസിലേക്ക് വിളിച്ചുകയറ്റിയതും നിര്‍ഭയയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം രണ്ട് പേരേയും ബസിനുള്ളില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞതും. കേസിലെ മുഖ്യസാക്ഷിയായിരുന്നു അവീന്ദ്ര പാണ്ഡെ. മൊഴി നല്കുമ്ബോള് പലപ്പോഴും പൊട്ടിക്കരഞ്ഞ അവീന്ദ്ര ഇന്ന് വിധി നടപ്പായതിന്റെ ആശ്വാസത്തിലാണ്.
ബസിലുണ്ടായത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത രംഗമായിരുന്നെന്നാണ് അരവിന്ദ് പാണ്ഡെ പ്രതികരിച്ചത്. യുപി സ്വദേശിയാണ് അവീന്ദ്ര പാണ്ഡെ. ഡല്‍ഹിയിലെ കമ്ബനിലാണ് ജോലി ചെയ്തിരുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയ ജീവിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് അരവിന്ദ് പാണ്ഡെ തിരിച്ചറിഞ്ഞിരുന്നു.
പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തില്‍ സജീവമായിരുന്നു അവീന്ദ്ര പാണ്ഡെ എന്ന അവീന്ദ്ര പ്രതാപ് പാണ്ഡെ. അത് ഉറപ്പാക്കിയ ശേഷം പതിയെ വാര്‍ത്തകളില്‍ നിന്ന് പിന്‍വാങ്ങി. നിര്‍ഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതകള്‍ പോലും നിരസിച്ചു. അതുകൊണ്ട് തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്ബോള്‍ അവീന്ദ്ര പാണ്ഡെ എന്തു പറയുമെന്ന് അറിയാന്‍ രാജ്യത്തിനും താല്‍പ്പര്യമുണ്ട്. എന്നാല്‍ നീതി ജയിച്ച സന്തോഷത്തിന്റെ നിശബ്ദതയിലാണ് ഈ യുവാവ്.
സ്ത്രീകള്‍ക്കെതിരേ രാജ്യത്ത് നടക്കുന്ന അക്രമത്തില്‍ സമാനതകളില്ലാത്ത പ്രതിഷേധവും ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന് ശേഷം രാജ്യം കണ്ടു. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന് കേന്ദ്രവും ഡല്‍ഹി സംസ്ഥാനവുമെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടാനും നിര്‍ഭയ കാരണമായി. അങ്ങനെ നീതിയിലേക്കുള്ള വഴിയില്‍ വിചാരണ നടന്നു. നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയത് ഇന്ന് പുലര്‍ച്ചെയാണ്. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് പവന് ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റി വയ്ക്കണമെന്ന പവന് ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി.
സുപ്രീം കോടതി തീരുമാനം വന്നതിനു പിന്നാലെ നാലരയോടെയാണ് പ്രതികളെ ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുള്ള അന്തിമ തീരുമാനം അറിയിച്ചത്. തുടര്‍ന്ന് സെല്ലിനു പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം ആരാച്ചാര്‍ക്ക് നല്കി. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി. അപ്പോഴും ഏവരും ചിന്തിച്ചത് അവീന്ദ്ര പാണ്ഡയെ കുറിച്ചാണ്.
അവീന്ദ്ര നേരത്തെ നല്കിയ അഭിമുഖം ഇങ്ങനെ
സീന്യൂസിനനുവദിച്ച അഭിമുഖത്തില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് അവീന്ദ്ര പാണ്ഡെ വ്യക്തമാക്കിയിരുന്നു. സംഭവശേഷം അവള് ജീവിക്കാനാഗ്രഹിച്ചിരുന്നു. ഡിസംബര്‍ 16ന് ശേഷം നിരവധി കാര്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ പലരും പല രീതിയിലാണ് സംഭവങ്ങളെ ജനങ്ങള്‍ക്ക് മുന്പിലെത്തിക്കുന്നത്. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം. എനിക്കെന്ത് സംഭവിച്ചു, എന്റെ സുഹൃത്തിനെന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം അവീന്ദ്ര പറഞ്ഞു. തന്റേയും പെണ്‍കുട്ടിയുടേയും അനുഭവം മറ്റുള്ളവര്‍ക്ക് പാഠമാകണമെന്നും എന്നാല്‍ മാത്രമേ അപകടത്തില്‍ പെടുന്ന മറ്റൊരാളെ രക്ഷിക്കാന്‍ ഒരാള്‍ക്ക് കഴിയൂവെന്നും അവീന്ദ്ര വ്യക്തമാക്കി.
അക്രമികള്‍ തന്നേയും സുഹൃത്തിനേയും ബസിനുള്ളില്‍ നിന്ന് പുറത്തേയ്ക്കെറിയുന്നത് കണ്ടിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കിയില്ല. പൊലീസെത്തിയിട്ടും രണ്ട് മണിക്കൂറിനുശേഷമാണ് തന്നേയും പെണ്‍കുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ബസ് കാത്തുനിന്ന ഞങ്ങളെ അവര്‍ വിളിച്ച് ബസില്‍ കയറ്റുകയായിരുന്നു. കര്‍ട്ടനിട്ട് ജനാലകള്‍ ഭദ്രമാക്കിയ നിലയിലായിരുന്നു ബസ്. ഇരുമ്ബ് വടികൊണ്ട് ഞങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങളുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന വസ്തുക്കളും അവര്‍ പിടിച്ചുവാങ്ങി. അവര്‍ ഇതിനുമുന്‍പും ഇതേ രീതിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. ബസില്‍ കയറിയ ശേഷം ഞങ്ങളേയും കൊണ്ട് അവര്‍ രണ്ടര മണിക്കൂറോളം യാത്രചെയ്തു. ഞങ്ങള്‍ ബഹളം വച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ ബസിനുള്ളിലെ ലൈറ്റുകള്‍ കെടുത്തിക്കളഞ്ഞു. അവരെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. അവള് അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അവള് എന്നെ രക്ഷിക്കാന്‍ ശ്രമിച്ചു. പൊലീസ് കണ്ട്രോള് റൂമിലെ 100 എന്ന നമ്ബര്‍ അവള് ഡയല് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അവളുടെ മൊബൈല്‍ പിടിച്ചുവാങ്ങി അവീന്ദ്ര പറഞ്ഞു.
ബസില്‍ നിന്നും പുറത്തേയ്ക്കെറിഞ്ഞ ഞങ്ങളുടെ ദേഹത്ത് ബസ് കയറ്റി കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴേക്കും ഞാന്‍ അവളെ പിടിച്ചുവലിച്ച് റോഡില്‍ നിന്നും തെന്നിമാറി. ആ സമയത്ത് ഞങ്ങള്‍ നഗ്നരായിരുന്നു. അതുവഴി വന്ന നിരവധി വാഹനങ്ങള്‍ ഞങ്ങള്‍ നിറുത്താന്‍ ശ്രമിച്ചു. എന്നാല്‍ വാഹനങ്ങളുടെ വേഗം കുറച്ച് നിരവധി പേര് കാഴ്ചക്കാരെപോലെ കടന്നുപോയി. ഏതാണ്ട് 25 മിനിറ്റോളം അതേ നിലയില്‍ തുടര്‍ന്നു. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും കടന്നുപോയി. പട്രോളിങ് നടത്തിയിരുന്ന രണ്ട് പേരാണ് പൊലീസില്‍ വിവരമറിയിച്ചത്. 45 മിനിറ്റിനുശേഷം മൂന്ന് പൊലീസ് വാഹനങ്ങള്‍ അവിടെയെത്തി. എന്നാല്‍ സംഭവം ഏത് പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുമെന്ന സംശയത്തെതുടര്‍ന്ന് കുറേ സമയം വെറുതേ പോയി. സംഭവമറിഞ്ഞ് വന്നെത്തിയ പൊലീസോ കാഴ്ചക്കാരോ ആരും തന്നെ ഞങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തരികയോ ആംബുലന്‍സ് വിളിക്കുകയോ ചെയ്തില്ല. എല്ലാവരും കാഴ്ചക്കാരെപോലെ ഞങ്ങളെ നോക്കിനിന്നു. പലവട്ടം യാചിച്ച ശേഷം ആരോ ഒരാള്‍ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു. അതുകൊണ്ട് ഞങ്ങള്‍ നാണം മറച്ചു. ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഏതെങ്കിലും ആശുപത്രിയില്‍ ഞങ്ങളെ എത്തിക്കുന്നതിനുപകരം ദൂരെയുള്ള ആശുപത്രിയിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി.
അമിതമായി ചോരയൊലിക്കുന്ന അവളെ തൊടാന്‍ പൊലീസുകാര്‍ പോലും ഭയപ്പെട്ടു. ഞാന്‍ തനിയെയാണ് അവളെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാള്‍ പോലും ഞങ്ങളെ സഹായിക്കാന്‍ മുന്പോട്ട് വന്നില്ല. ഒരു പക്ഷേ കേസില്‍ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാള്‍ പോലും ഞങ്ങള്‍ക്ക് ധരിക്കാന്‍ വസ്ത്രം തന്നില്ല. ഒടുക്കം ഒരാളുടെ കയ്യില്‍ നിന്നും മൊബൈല്‍ വാങ്ങി ഞാന്‍ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തില്‍ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാന്‍ പറഞ്ഞത്.
എന്റെ വീട്ടുകാര്‍ എത്തിയ ശേഷമാണ് ആശുപത്രിയില്‍ എനിക്ക് ചികില്‍സ ലഭിച്ചത്. ഇരുമ്ബ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാന്‍ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്-ഇതായിരുന്നു അവീന്ദ്രയുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക