പാലക്കാട്: കൊറോണ രോഗം സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ കാരാക്കുറിശി സ്വദേശി നിയന്ത്രണങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നു. ദുബായിയില്‍ നിന്നും മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാളോട് ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചെങ്കിലും നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കാതെ നിരവധി സ്ഥലങ്ങളില്‍ പോയെന്ന് കണ്ടെത്തി.
ബുധനാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൊതുപരിപാടികളിലും മലപ്പുറം ജില്ലയിലും സന്ദര്‍ശനം നടത്തിയതായി കണ്ടെത്തി. രോഗിയുടെ മകന് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറാണ്. മകന് 17, 18, 19 തീയതികളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്നും പരിശോധനയില്‍ വ്യക്തമായി.
മണ്ണാര്‍ക്കാട് നിന്നും കോയമ്പത്തൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പോയ ബസിലാണ് ഇയാള്‍ ഡ്യൂട്ടി ചെയ്തത്. ഇയാളുടെ റൂട്ട് മാപ്പും തയാറാക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്.
രോഗബാധിതന് നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് വ്യക്തമായതോടെ റൂട്ട് മാപ്പ് തയാറാക്കുകയെന്നത് ദുഷ്കരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക