ഛണ്ഡീഗഡ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥ. കർശന നിയന്ത്രണങ്ങൾക്ക് നടുവിൽ 21 ദിവസമാണ് കഴിച്ചു കൂട്ടണ്ടത്. വീടിന് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭരണാധികാരികൾ നിരന്തരം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഛണ്ഡീഗഡിലെ സെക്ടർ 5 മേഖലയിലെ ആളുകൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പോലും വീടിന് പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ, ലോക്ക് ഡൗൺ മാത്രമല്ല ഒരു പുള്ളിപ്പുലിയാണ് ഇവരെ വീടിനുള്ളിൽ തന്നെയാക്കിയത്. ജനവാസ മേഖലയായ ഇവിടെ പലരും ഒരു പുള്ളിപ്പുലിയെ കണ്ട സാഹചര്യത്തിൽ പുറത്തേക്കിറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശന നിർദേശം നൽകിയിരിക്കുകയാണ് പൊലീസ്.
പുള്ളിപ്പുലിയെ തന്നെയാണ് കണ്ടതെന്ന് പൊലീസ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യം വനം വകുപ്പ് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘പുള്ളിപ്പുലി തന്നെയാണോ അതെന്ന് ഇതുവരെ ഉറപ്പിക്കാനായിട്ടില്ല.. എന്നാലും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്ട എന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചത്..
അതേസമയം പുലിയെ കണ്ട സാഹചര്യത്തിൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് പൊലീസ് നിരന്തരം അനൗൺസ് ചെയ്യുന്നുണ്ട്. സെക്ടർ 5ലെ ഒരു വീടിനുള്ളിൽ പുലിയെ കണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതുവരെ ആരെയും ഉപദ്രവിച്ചതായി അറിവില്ല.. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു അവർ പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും പൊലീസുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്. വന്യമൃഗം ഇവിടെ എങ്ങനെ എത്തി എന്നതിനെപ്പറ്റിയും വ്യക്തത ഇല്ലെന്നും പൊലീസ് പറയുന്നുണ്ട്.
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾ മുഴുവൻ വീടിനുള്ളിൽ തുടരുന്നതിനാൽ വന്യജീവികൾ അനായാസം റോഡികളിലടക്കം ഇറങ്ങുന്നതായി പല സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക