കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. 17 കേസുകള്‍ കൂടി പോസറ്റീവായതോടെ കാസര്‍കോട് ജില്ലയില്‍ ആകെ 106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കാസർകോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്, മെഗ്രാല്‍, പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളിലാണ് പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നത്.
ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പൊലീസ് വീട്ടിലെത്തിച്ചു നല്‍കും. 9497935780 എന്ന വാട്സ്അപ്പ് നമ്പറിലേക്ക് പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റുമയച്ചാൽ മതി. ജില്ലയിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൊലീസിന്റെ ഈ സേവനം ഉപയോഗിക്കാമെന്നും ഐ.ജി വിജയസാഖറെ പറഞ്ഞു.
17 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 106 ആയി. ഇതിൽ 27 പേർ സമ്പര്‍കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. 7447 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 134 പേര് ആശുപത്രികളിലും 7313 പേര് വീടുകളിലുമാണ് നിരീക്ഷണം. ഇതുവരെ ജില്ലയിൽ നിന്നും 892 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 375 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. 428 പേരുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക