തിരുവനന്തപുരം: തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും അവരെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്ബുകളിലേക്ക് അയക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
അതിഥി തൊളിലാളികള്‍ക്ക് മതിയ താമസസൗകര്യവും അവിടെ ഭക്ഷണവുമാണ് സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്യുന്നത്. അതിഥി തൊഴിലാളികളില്‍ ചിലര്‍ ചില ഫാക്ടറികളില്‍ ജോലി ചെയ്ത് അവിടെ താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊളിലുടമകള് ഇത്തരം തൊഴിലാളികളോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്ബില്‍ പോയി ഭക്ഷണം കഴിക്കാന്‍ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം തുടര്‍ന്നും അവര്‍ക്ക് അനുവദിക്കണം. നാളേയും തൊഴിലാളികളെ അവര്‍ക്ക് ആവശ്യമുള്ളതാണ്. ഇന്നത്തെ വിഷമ സ്ഥിതിയില്‍ അവരെ കയ്യൊഴിയുന്ന നിലപാട് സ്വീകരിക്കരുത്. മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല് അതിഥി തൊഴിലാളി ക്യാമ്ബുകളില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക