ജിദ്ദ: മക്ക, മദീന എന്നീ നഗരങ്ങള്‍ പൂര്‍ണമായും 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ഇന്ന് മുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ നിലനില്ക്കും. കോവിഡ് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
പുതിയ പ്രഖ്യാപനമനുസരിച്ച് മക്ക, മദീന നഗരാതിര്‍ത്തിക്കുള്ളില്‍ പുറത്തുനിന്നും ആര്‍ക്കും പൂര്‍ണസമയവും പ്രവേശനം ഉണ്ടാവില്ല. ഈ നഗരങ്ങളിലുള്ളവര്‍ക്ക് അതിര്‍ത്തി വിട്ട് പുറത്തുപോവാനും അനുവാദമില്ല. എന്നാല്‍ നേരത്തെ ഇറങ്ങിയ ഉത്തരവില്‍ പൊതു, സ്വകാര്യ മേഖലകളിലെ സുപ്രധാന വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്കിയ ഇളവുകള്‍ അതേപടി നിലനില്ക്കും. അത്തരം ആളുകള്‍ക്ക് പുതിയ നിയമവും ബാധകമല്ല.
മക്കയിലെയും മദീനയിലെയും താമസക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്ന് വരെ കര്‍ഫ്യുവില്‍ നേരിയ ഇളവുണ്ട്. അത്യാവശ്യമുള്ള മെഡിക്കല്‍, ഭക്ഷണം എന്നിവക്ക് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഇവര്‍ക്ക് ഏറ്റവും അടുത്തുള്ള സ്ഥാപനങ്ങളില്‍ പോകാവുന്നതാണ്. എ.ടി.എം ഉപയോഗത്തിനായും ഇവര്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കും കുട്ടികളുമായി പുറത്തിറങ്ങാന്‍ പാടില്ല.
ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാവുന്ന സ്റ്റോറുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ബാങ്കിങ് സേവനങ്ങള്‍ എന്നിവ മാത്രമേ താമസകെട്ടിടങ്ങളുടെ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കൂടുതല്‍ ആളുകളുമായുള്ള വാഹനങ്ങളും നിരത്തിലിറക്കുന്നതിന് നിരോധമുണ്ട്.
പരമാവധി അവശ്യ വസ്തുക്കളായ ഭക്ഷണം, മരുന്ന് മുതലായവ ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കണമെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള ഈ നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും അഭ്യന്തര മന്ത്രാലയം നഗരങ്ങളിലുള്ള മുഴുവന്‍ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക