പരപ്പനങ്ങാടി : ഭാര്യക്ക് മരുന്ന് വാങ്ങാന്‍ സ്കൂട്ടറില്‍ പോയ ആള്‍ക്കുനേരെ മുസ്ലിം ലീഗ് ആക്രമണം. മാളിയേക്കല്‍ മുഹമ്മദലിയെ ആണ് കമ്പിപ്പാരയും വടിവാളുമായി എത്തിയ ലീഗ് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചത് . മുഹമ്മദലിയുടെ ഇരുകാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരുക്കേറ്റു. മുസ്ലിം ലീഗ് മണ്ഡലം നേതാവായ വടക്കേ പുറത്ത് കോയ ഹാജിയുടെ മകന് അലി, കുറ്റിയില്‍ കുഞ്ഞിന്റെ മകന് റഷീദ്, കുട്ടിമോന്റെ മകന് മാജിദ് എന്നിവരും ഇവരുടെ മൂന്ന് കൂട്ടാളികളും അടങ്ങിയ ആറംഗ സംഘമാണ് മുഹമ്മദലിയെ ആക്രമിച്ചത്.
മുഹദമ്മദലി സഞ്ചരിച്ച സ്കൂട്ടറും അക്രമികള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ഇയാളെ ഇപ്പോള്‍ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക