ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കവെ പരിശോധന കിറ്റുകളും പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡിന്റെ വിജ്ഞാപനമനുസരിച്ചാണിത്.
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 3500 ഓളമായി. 68 പേര്‍്ക്കാണ് ജീവന് നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് കൊറാണ സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര് മരിച്ചു. കൊറോണ ബാധിതര്‍ കൂടി വരുന്നതാണ് പരിശോധനാകിറ്റുകളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്പ്പെടുത്താനിടയാക്കിയത്.
ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരികെ എത്തിയതിനു പിന്നാലെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്്. നിരവധി വിദേശികളും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക