ഇന്ത്യയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളും നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നതെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്.
കൊറോണ വ്യാപനവും ലോക്ഡൗണും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഞായറാഴ്ച ലോകബാങ്ക് നല്കിയ മുന്നറിയിപ്പ്.
ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളില്‍ സമാന പ്രതിസന്ധിയായിരിക്കും. ഈ വര്‍ഷം 1.8 ശതമാനം മുതല്‍ 2.8 ശതമാനം വരെ മാത്രമായിരിക്കും വളര്‍ച്ചയെന്ന് സൗത്ത് ഏഷ്യന്‍ ഇക്കണോമിക് ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആറുമാസം മൂമ്പ് ഈ മേഖലയില്‍ 6.3 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു ലോക ബാങ്ക് പ്രവചിച്ചിരുന്നത്.
മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ സ്ഥിതി പരിതാപകരമായിരിക്കും. 1.5 ശതമാനം മുതല്‍ 2.8 ശതമാനം വരെ മാത്രമായിരിക്കും ഇന്ത്യയിലെ വളര്‍ച്ച. നേരത്തെ 4.8 ശതമാനം മുതല്‍ 5 ശതമാനം വരെ ലോക് ബാങ്ക് ഇന്ത്യന്‍ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു.
ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്, അഫ്ഗാനിസ്താന്, മാലദ്വീപ് എന്നിവ മാന്ദ്യത്തിലേക്ക് വീഴും. കൊറോണയെ നേരിടാനായി പ്രഖ്യാപിച്ച നടപടികള്‍ സാമ്പത്തിക വളര്‍ച്ചയെ തീര്‍ത്തും തടസ്സപ്പെടുത്തുന്നതായി മാറി. ഇന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 130 കോടി ജനങ്ങളില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതരായി മാറി.
വലുതും ചെറുതുമായ സംരംഭങ്ങള്‍ക്കെല്ലാം സമാന പ്രതിസന്ധി നേരിടേണ്ടിവരികയാണ്. തൊഴിലില്ലാതായ കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേക്ക് കാല്‍നടയായി തിരിച്ചുപോകുന്ന ദയനീയ ചിത്രം ഇതിനകം പുറത്തുവന്നു.
ലോക്ഡൗണ്‍ അനന്തമായി നീണ്ടുപോവുകയാണെങ്കില്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ മോശമാകും സമ്പദ് വ്യവസ്ഥ.
ഹ്രസ്വകാല ആഘാതം കുറയ്ക്കുന്നതിനായി തൊഴില്‍ രഹിതരായ കുടിയേറ്റ തൊഴിലാളികളെയും ഗ്രാമീണ ജനതങ്ങളും സഹായിക്കാനാവശ്യമായ പാക്കേജുകളും കടാശ്വാസ പദ്ധതികളും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കണമെന്ന് ലോക ബാങ്ക് നിര്‍ദേശിക്കുന്നു.
ഇന്ത്യ 1.70 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക