ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്മിക്കുന്നതിെന്റ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനത്തിനിടയില്‍ മുങ്ങിപ്പോയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ലോക്ഡൗണിന് ശേഷം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ആഗസ്റ്റ് 2022 ഓടെ കെട്ടിടത്തിെന്റ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനായി അടിയന്തര നടപടികളായിരിക്കും ലോക്ഡൗണിന് ശേഷം നടപ്പാക്കുകയെന്ന് ദേശീയ മാധ്യമമായ ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ പാര്‍ലമെന്റ് കെട്ടിടത്തോട് ചേര്‍ന്ന് ത്രികോണാകൃതിയിലുള്ള മൂന്നു ഗോപുരങ്ങളോട് കൂടിയ കെട്ടിട സമുച്ചയമായിരിക്കും നിര്‍മിക്കുക. കേന്ദ്രസര്‍ക്കാരിെന്റ സെന്‍ട്രല്‍ വിസ്ത പുനര്വികാസിെന്റ ഭാഗമായാണ് പദ്ധതി. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണിതെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നഗരവികസന വകുപ്പാണ് പദ്ധതി പ്രഖ്യാപിച്ചത്.
പുതിയ പാര്‍ലെമന്റ് കെട്ടിടം നിര്‍മിക്കുന്നതിന്‍െറ ഭാഗമായി സമുച്ചയത്തിലെ 194 മരങ്ങള്‍ മുറിച്ചുമാറ്റും. നിലവിലെ പാര്‍ലമെന്റ് കെട്ടിടം 44,940 ചതുരശ്ര മീറ്ററാണ്. പുതിയ കെട്ടിടം 1.05 ലക്ഷം ചതുരശ്ര മീറ്ററാകും.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്‍െറ മാതൃക
ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോ. ബിമല്‍ പട്ടേലിെന്റ നേതൃത്വത്തിലുള്ള എച്ച്.സി.പി ഡിനൈന്‍, പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് എന്ന കമ്ബനിക്കാണ് െകട്ടിടം നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ പ്രത്യേക സൗകര്യങ്ങളോട് കൂടി പ്രധാനമന്ത്രിക്കും ഒരു വസതിയുണ്ടാകും. 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ കെട്ടിടം നാടിന് സമര്‍പ്പിക്കുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുകയെന്ന് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മിനിസ്റ്റര്‍ ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ലോക്ഡൗണ്‍ സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടാലും പിന്നീട് യുദ്ധ കാലാടിസ്ഥാനത്തില്‍ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാന്‍ കമ്ബനിക്ക് കഴിയുമെന്നും മറ്റു തടസ്സങ്ങളൊന്നും നിലവിലില്ലെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി. പറഞ്ഞ സമയ പരിധിക്കുള്ളില്‍ കെട്ടിടം നിര്മിച്ചുനല്കാന് കഴിയുമെന്നും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യം കോവിഡ് മഹാമാരിയിലും അതോടനുബന്ധിച്ച സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും ഞെരുങ്ങുേമ്ബാള് പുതിയ പാര്‍ലെമന്റ് കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനം നീട്ടി വെക്കണമെന്നോ അല്ലെങ്കില്‍ റദ്ദാക്കണമെന്നോ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതൊന്നും കണക്കാക്കാതെ പഴയ പാര്‍ലെമന്റ് കെട്ടിടത്തോട് ചേര്‍ന്ന 9.5 ഏക്കര്‍ ഭൂമി വിനിയോഗ നടപടികള്‍ക്കായി മാര്‍ച്ച് 20ന് കൈമാറിയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 12ന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനും അപേക്ഷ നല്കി. ഏപ്രില്‍ 22ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന കമ്മിറ്റി അപേക്ഷ പരിഗണിക്കും.
അതേസമയം, മാര്‍ച്ച് 12ന് നല്കിയ പുതിയ ടെണ്ടറില്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് വിഭാഗം പദ്ധതിക്കുേവണ്ടി ചെലവാകുന്ന തുക 922 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ഇത് 776 കോടിയായിരുന്നു. കെട്ടിടത്തിെന്റ പ്രത്യേകതകളിലെ മാറ്റംകൊണ്ടാണ് തുക ഉയര്‍ത്തിയതെന്നാണ് വിശദീകരണം.
രാജ്പത്, പാര്‍ലമെന്റ് കെട്ടിടം, രാഷ്ട്രപതി ഭവന് എന്നിവ അടങ്ങുന്ന ഇപ്പോഴത്തെ കെട്ടിടം 1911- 1931 കാലഘട്ടത്തിലാണ് നിര്‍മിച്ചത്. കെട്ടിടത്തിന് അധികം പഴക്കമോ മറ്റു പ്രശ്നങ്ങളോ നിലവിലില്ല. സാമ്ബത്തിക ഞെരുക്കത്തിനിടയില്‍ ഇത്തരത്തില്‍ പുതിയ പാര്‍ലെമന്റ് കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക