പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.ഇതേതുടര്‍ന്ന് കേസ് പ്രത്യേക അനേഷണ സംഘത്തിന് കൈമാറണമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും . പീഡന പരാതി നല്കി ഒരു മാസം ആയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലന്നും. സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഇടത് സര്‍ക്കാര്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ മണ്ഢലത്തില്‍ നടന്ന സംഭവം അറിയാത്ത ഭാവം നടിക്കുകയാണെന്നും എസ്ഡി പി ഐ ആരോപിച്ചു .
ആര് എസ് എസ് നേതാവായ പീഡനവീരനെ രക്ഷിക്കാനാണ് പോലീസിന്റെയും ശ്രമം. ഉന്നത ഉദ്യോഗസ്ഥരായ പോലീസുകാര്‍ പോലും ഇതിന് കൂട്ട് നില്ക്കുന്നു .അടിയന്തിര നടപടി എടുക്കേണ്ട പോക്സോ കേസ് ആയിട്ട് പോലും പരാതി നല്‍കിയത് തെറ്റ് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.പ്രശ്നത്തില്‍ ഇടപെട്ട സിപിഎം നേതാക്കള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. അത്കൊണ്ട് തന്നെ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ജനകീയവും നിയമപരവുമായ മാര്‍ഗത്തില്‍ പാര്‍ട്ടി പ്രക്ഷോഭ രംഗത്ത് ഇറങ്ങുമെന്നും എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക