കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്ക്. രണ്ടുപേര്‍ ദുബൈയില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചമ്പാട് അരയാക്കൂല്‍ സ്വദേശിനിയായ യുവതിക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. 28 വയസ്സുള്ള ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മന്റ സന്ററില്നിന്നാണ് ഇവര്‍ സ്രവ പരിശോധനക്ക് വിധേയയായത്. രോഗം സ്ഥിരീകരിച്ച കൂടാളി പൂവത്തൂരിലെ 30 വയസ്സുകാരന് ദുബൈയില്‍നിന്ന് എത്തിയതാണ്. മാര്‍ച്ച് 21ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു ഇയാള്‍ വിമാനമിറങ്ങിയത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍നിന്ന് സ്രവ പരിശോധനക്ക് വിധേയനായ ഇയാളും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
പെരളശ്ശേരി മുണ്ടലൂരില്‍ രോഗം സ്ഥിരീകരിച്ച വീട്ടമ്മ മാര്‍ച്ച് 18ന് ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയതാണ്. 54 വയസ്സുള്ള ഇവര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍നിന്ന് സ്രവ പരിശോധനക്ക് വിധേയയായ ഇവരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക