പാറ്റ്ന : ലോക്ഡൗണില്‍ പാസ് ചോദിച്ചതിന് പോലീസുകാരനെനെ കൃഷി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഏത്തമിടീച്ചു. ബിഹാര്‍ തലസ്ഥാനമായ പാറ്റ്നയില്‍നിന്നു 320 കിലോമീറ്റര്‍ അകലെ അരാരിയ ജില്ലയിലാണു സംഭവം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടക്കുന്നതിനിടെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നവരെ പരിശോധിച്ചതിനാണ് ശിക്ഷ.
തിങ്കളാഴ്ച രാവിലെ ബൈര്‍ഗച്ചി ചൗക്കിലെ പരിശോധനയിലാണ് പൊലീസ് ഉദ്യോഗസ്ഥന് ജില്ലാ കൃഷി ഓഫീസറുടെ വാഹനത്തിന് കൈകാണിച്ചത്. ഗണേഷ് താറ്റ്മ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് വാഹനത്തിന് കൈകാണിച്ചത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ജില്ലാ കൃഷി ഓഫീസര്‍ മനോജ് കുമാര്‍ പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് നടക്കുകയാണ് അല്ലെങ്കില്‍ തന്നെ ജയിലില്‍ ആക്കുമായിരുന്നുവെന്ന് കൃഷി ഓഫീസര്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. കൃഷി ഓഫിസര്‍ മനോജ് കുമാറിനെ അനുകൂലിച്ച് ചെക്ക്പോസ്റ്റിന്റെ ചുമതലയുള്ള മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
കൃഷി ഓഫീസറിനോട് മാപ്പ് പറയാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് കോണ്‍സ്റ്റബിളിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കൈകള്‍ ചെവിയില്‍ പിടിച്ച് ഏത്തമിടാനും ഗണേഷിനോട് ആവശ്യപ്പെട്ടു. മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കുമ്ബോഴായിരുന്നു ശിക്ഷ. ശിക്ഷ നടക്കുന്നതിന് ഇടയില്‍ ജില്ലാ കൃഷി ഓഫീസറെ പരിശോധിക്കാന്‍ തുനിഞ്ഞോയെന്ന് മുതിര്‍ന്ന പൊലീസുകാരന് ഗണേഷിനോട് ശകാരിക്കുകയും ചെയ്തു.
അതേസമയം, ഗണേഷ് തത്ത്മയെ മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കെ ക്ഷമ ചോദിപ്പിച്ചതും ‘സിറ്റ് അപ്’ ചെയ്യിച്ചതും അന്വേഷിക്കുമെന്ന് അരാരിയ എസ്.പി ധുരത് സയാലി പറഞ്ഞു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിയമം പാലിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അപമാനിച്ച ഉന്നത ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക