കൊറോണക്കാലം സമ്മാനിച്ച സമ്മർദം ചെറുതല്ലെന്ന് നടി ശ്രുതി ഹാസൻ . ലോക്ഡൗണിലെ അവസ്ഥയെക്കുറിച്ച് പരാതിപ്പെടുന്നില്ലെന്നാണ് ശ്രുതി ഡി.എൻ.എ.യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്റെതന്നെ കൂട്ട് നന്നായി ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ ഏകാന്തത എന്നെ സംബന്ധിച്ചിടത്തോളം അത്ര കടുപ്പമുള്ള കാര്യമല്ല. ഈ അവസ്ഥയെക്കുറിച്ച് ഓരോ തവണ പരാതിപ്പെടാൻ തുനിയുമ്പോഴും ഞാൻ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കും. എനിക്കൊരു വീടുണ്ട്, ഇവിടെ സുരക്ഷിതയാണ്. ഇതൊന്നുമില്ലാത്തവരുടെ അവസ്ഥയോ.
ഞങ്ങൾ അച്ഛനും മക്കളും നാലു ദിക്കിൽ ക്വാറന്റീനിലാണ്. . ഞാൻ വിദേശത്ത് പോയിരുന്നു. അതുകൊണ്ട് ക്വാറന്റീൻ നിർബന്ധമായിരുന്നു.
ഈ ഐസൊലേഷൻ കാരണം ഞങ്ങൾ അച്ഛനും മക്കളും കൂടുതൽ അടുക്കുകയാണ് ചെയ്തത്. അച്ഛനും സഹോദരിയുമായി ഇപ്പോൾ കൂടുതൽ സംസാരിക്കുന്നുണ്ട്. സാങ്കേതികത ഒരു വലിയ അനുഗ്രഹം തന്നെയാണ് ശ്രുതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക