ഓണ്‍ലൈന്‍ ഗെയിമായ ലൂഡോയില്‍ തുടര്‍ച്ചയായി പരാജയപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചു. അക്രമത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ 24 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഡോദരയിലാണ് സംഭവം നടന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീടിനകത്ത് തുടരുന്ന ഇരുവരും ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങി തുടര്‍ച്ചയായി മൂന്ന് നാല് റൗണ്ടുകള്‍ ഭാര്യ ഭര്‍ത്താവിനെ തോല്‍പ്പിച്ചു. ഇതോടെ അരിശം മൂത്ത ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഒരു സ്വകാര്യ ഇലക്ട്രോണിക് കമ്ബനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ സാധിക്കാതെ വരികയും കുടുംബത്തിന്റെ വരുമാന മാര്‍ഗം നിലക്കുകയും ചെയ്തു. ഇതോടെ ഭാര്യ ഓണ്‍ലൈനായി ബ്യൂട്ടീഷ്യന് ക്ലാസുകളെടുത്ത് കൊടുത്താണ് കുടുംബം കഴിഞ്ഞിരുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സക്ക് ശേഷം ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനുപകരം മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവ് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ തിരിച്ചുവരുമെന്ന് യുവതിയും പറഞ്ഞു. അതേസമയം ശാരീരിക പീഡനം കുറ്റകരമാണെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ അറസ്റ്റ് ചെയ്യാമെന്നും കൗണ്‍സിലര്‍ യുവാവിന് മുന്നറിയിപ്പ് നല്കി. ഒടുവില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും തനിക്ക് തെറ്റ് പറ്റിയതാണെന്നും യുവാവ് പറഞ്ഞതായി കൗണ്‍സിലര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക