തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇതുവരെ 102 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നുമാത്രം രണ്ടു പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലും കാസര്‍കോടിലെ അജാനൂരിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂരിലാണ് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകള്‍ ഉളളത്. 28 ഹോട്ട്സ്പോട്ടുകളാണ് കണ്ണൂര്‍ ജില്ലയിലുളളതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കിയാണ് തൊട്ടുപിന്നില്‍. 15 ഹോട്ട്സ്പോട്ടുകളാണ് ജില്ലയില്‍ ഉളളത്. ഏറ്റവുമധികം പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂരില്‍ 47 രോഗികളാണ് ഉളളത്. കോട്ടയമാണ് തൊട്ടുപിന്നില്‍. 18 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇടുക്കിയില്‍ 14 പേര് ചികിത്സയില്‍ കഴിയുമ്ബോള്‍ കൊല്ലത്ത് ഈ ഗണത്തില്‍ 15പേരാണ് ഉളളത്. കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ യഥാക്രമം 13, 6 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും എറണാകുളത്തുമാണ് മറ്റു രോഗബാധിതരെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഇന്ന് 10 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 10 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
പോസിറ്റീവായവരില്‍ ആറ് പേര് കൊല്ലത്താണ്. തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തുള്ള അഞ്ച് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിയതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍കോട് രണ്ട് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെഗറ്റീവായവരില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് പേര് ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . 20223 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേര് വീട്ടിലും 51 പേര് ആശുപത്രിയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക