മുംബയ്: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെയടക്കം മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇയാളെ 20 പേര്‍ക്കൊപ്പം വാഡയിലെ പൊലീസ് ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 20 പേരെയും 23 പൊലീസുകാരെയും ക്വാറന്റൈന് ചെയ്തു.
ഏപ്രില്‍ 18 ന് അറസ്റ്റിലാകുമ്ബോള്‍ എല്ലാ പ്രതികള്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക