തിരുവനന്തപുരം :വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളിൽ കൊവിഡ് രോഗലക്ഷണമുളളവരെ കണ്ട്പിടിക്കുക തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറയിലൂടെ. മരുന്നുകൾ കഴിച്ച് ശരീരത്തിന്റെ ചൂട് കുറച്ചാലും പനിയുളളവരെ ഇതുവഴി കണ്ടെത്താൻ കഴിയും. നേരത്തെ അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഉപയോഗിച്ചിരുന്നു.
ഇൻഫ്രാറെഡ് ക്യാമറകളിൽ ചർമത്തിലെ ചൂടാണ് അളക്കുന്നതെങ്കിൽ തെർമൽ ക്യാമറകളിൽ ദേഹത്തുനിന്നു പുറത്തേക്കു വമിക്കുന്ന ചൂടാണ് പരിശോധിക്കുന്നത്. 38 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി ചൂട് ആയി സെറ്റ് ചെയ്യുക. ഇതിലധികം ചൂടുള്ളവർ ക്യാമറക്ക് മുന്നിലൂടെ പോയാൽ അലാം മുഴങ്ങും. ക്യാമറയ്ക്കു പിന്നിൽ വച്ചിരിക്കുന്ന സ്ക്രീനിൽ കടന്നുപോകുന്ന എല്ലാവരുടെയും ചൂട് എഴുതിക്കാണിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.
വിമാനത്താവളത്തിലെ പ്രവർത്തനം ഇങ്ങനെ
വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി എയ്റോബ്രിജ് വഴി യാത്രക്കാർ വരുന്ന വഴിയിലാണ് തെർമൽ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. നടന്നുപോകുന്നവരിൽ മുഴുവൻ പേരുടെയും ചൂട് മൂന്ന് മീറ്ററോളം അകലെ സ്ഥാപിച്ചിരിക്കുന്ന ക്യാമറ പിടിച്ചെടുക്കും. ഒപ്റ്റിക്കൽ ലെൻസും തെർമൽ ലെൻസും ക്യാമറയ്ക്കുണ്ട്.
ചൂട് കൂടുതലുള്ളവരുടെ തെർമൽ ഇമേജിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ പ്രത്യക്ഷപ്പെടും. ഇവരെ മാത്രം മാറ്റിനിർത്തി കൂടുതൽ പരിശോധന നടത്തും. മാസ്ക് ഇല്ലാതെ യാത്ര ചെയ്യുന്നവരുണ്ടെങ്കിലും അലാം മുഴങ്ങും. ഒരേ സമയം 15 പേരുടെ ചിത്രങ്ങളെടുക്കാം.
റെയില്‍വേ സ്റ്റേഷന്, വിമാനത്താവളങ്ങള്‍, നഗരകേന്ദ്രങ്ങള്‍ എന്നിങ്ങനെ തിരക്കുളള സ്ഥലങ്ങളില്‍ വളരെ എളുപ്പം പനിയുളളവരെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറയിലൂടെ കണ്ടെത്താന്‍ കഴിയും. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറ വാങ്ങിയത്.
ഏഷ്യയില്‍ ഈ ഉപകരണം ലഭിക്കാത്തതിനാല്‍ നെതര്‍ലന്‍ഡ്സിലെ ആസ്റ്റര്‍ഡാമില്‍ നിന്നുമാണ് ഇതെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക