കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ശ്രമിക് ട്രയിനുകളിലും മറ്റ് ട്രയിനുകളിലും സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ശ്രമിക് എക്സ്പ്രസ് എന്ന പേരില്‍ ഇന്ത്യ ഓടിക്കുന്നത് കൊറോണ എക്സ്പ്രസ്സ് ആണെന്നും മമത കുറ്റപ്പെടുത്തി.
”നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. എന്നിട്ടും റെയില്‍വേ എന്തുകൊണ്ടാണ് മുഴുവന്‍ ശേഷി ഉപയോഗിച്ച് ട്രയിനുകളില്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത്? യാത്രക്കാര്‍ക്ക് ട്രയിനുകളില്‍ വെള്ളവും ഭക്ഷണവും നല്‍കുന്നുമില്ല”- മമതാത ബാനര്‍ജി പറഞ്ഞു.
”ശ്രമിക് ട്രയിനുകളെന്ന പേരില്‍ റെയില്‍വേ ഓടിക്കുന്നത് കൊറോണ എക്സ്പ്രസ്സാണ്. എന്തുകൊണ്ടാണ് കൂടുതല്‍ ട്രയിനുകള്‍ സര്‍വീസ് നടത്താത്തത്? ഞാനും റെയില്‍വേ മന്ത്രിയായിരുന്നു, ഒരിക്കല്‍. ഞാന്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്തുകൊണ്ടാണ് ഇപ്പോള്‍ അത് ചെയ്യാത്തത്? റെയില്‍ വേ വലിയ തോതില്‍ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് യാത്രക്കാരെ മറ്റിടങ്ങളില്‍ എത്തിക്കുകയാണ്”- മമത പൊട്ടിത്തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക