കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഓൺ ലൈൻ ആക്കി രണ്ടാം മോഡി സർക്കാരിന്റെ ഒന്നാം വാർഷികം.
2014 ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി. എ 2019ലും ഭരണത്തിൽ വന്നത്. ബി.ജെ.പി മാത്രം കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും അധികം സീറ്റ് നേടി. 303 സീറ്റുകൾ. ഘടകകക്ഷികളുടെ സീറ്റുകളും ചേർത്താൽ അത് 353 ആകും. മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ശേഷം മുത്തലാഖ്, കശ്മീരിന്റെ പ്രത്യേക അവകാശം, പൗരത്വ ഭേദഗതി നിയമം തുടങ്ങി ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപടുകൾ നിയമപരമായി നടപ്പിലാക്കി എടുക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ കോവിഡ് രോഗവ്യാപനവും കൂടി വന്നത് എങ്ങനെ മറികടക്കും എന്നത് നരേന്ദ്ര മോദിക്ക് മുന്നിലുള്ള വെല്ലുവിളി.
എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള തിടുക്കം കാണിച്ചുവെന്നത് സർക്കാരിന്റെ നയം വ്യക്തമാക്കുന്നുണ്ട്.
വരുന്ന നാല് വർഷവും ഒരു വശത്തു ബി.ജെ.പിയുടെയും ആർ. എസ്.എസിന്റെയും അജണ്ടകൾ നടപ്പിലാക്കുകയും മറുവശത്ത് സാമ്പത്തിക പരിഷ്കരണങ്ങൾ കൊണ്ട് വരികയുമാവും മോദി സർക്കാർ ചെയ്യുക. ഒന്നാം വാർഷികമായ ഇന്ന് ആയിരം ഓൺ ലൈൻ സമ്മേളനങ്ങൾ സംഘടിപ്പിക്കും. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി കാട്ടാൻ കേന്ദ്ര. മന്ത്രിമാരുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക