കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കുന്പളം കുറ്റേപ്പറന്പില് സഫര്‍ ഷായെ അറസ്റ്റു ചെയ്യാനാണ് ഉത്തരവ്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയത്.
പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷനും ഇക്കാര്യം ശരിയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരേ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, കേസില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന ഏപ്രില്‍ എട്ടിന് മുമ്ബ് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ജനുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ പ്രതി മാനഭംഗം ചെയ്ത ശേഷം തമിഴ്നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ വനത്തിനുള്ളില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രതി പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക