കോവിഡ് ആരോഗ്യപ്രവര്‍ത്തകനാണെന്നും അണുനശീകരണണം നടത്താനെന്നും തെറ്റിദ്ധരിപ്പിച്ച് എടിഎമ്മില്‍ നിന്ന് 8.2 ലക്ഷം രൂപ കവര്‍ന്നു. ചെന്നൈയിലെ എം.എം.ഡി.എ ഈസ്റ്റ് മെയിന്‍ റോഡിലാണ് സംഭവം. ഓട്ടോയില്‍ എത്തിയ ഇയാള്‍ എടിഎം അണുവിമുക്തമാക്കാ നാണെന്ന് സെക്യൂരിറ്റിക്കാരനെ ബോധിപ്പിച്ച ശേഷം എടിഎം സ്ഥാപിച്ച റൂമില്‍ കയറുകയായിരുന്നു. സംശയം തോന്നാതിരുന്ന സെക്യൂരിറ്റിക്കാരന് ഇയാളെ ഏറെ നേരം എടിമ്മിനുള്ളില് തുടരാന്‍ അനുവദിച്ചു.
ഇതിനിടെ പണമെടുക്കാന്‍ ഒരാള്‍ എത്തിയെങ്കിലും ശുചീകരണം കാരണം പുറത്തുനിന്നു. അകത്തുകയറിയ മോഷ്ടാവ് പിന് നമ്പര്‍ മറ്റും അടിക്കുന്നത് പണമെടുക്കാന്‍ വന്നയാള്‍ ശ്രദ്ധിച്ചെങ്കിലും ബാങ്കിലെ ജീവനക്കാരനായിരിക്കുമെന്ന ധാരണയില്‍ കാത്തിരുന്നു. പത്ത് മിനുറ്റിന് ശേഷം ബാഗുമായി പുറത്തിറങ്ങിയ മോഷ്ടാവ് ഓട്ടോയില്‍ കടന്നുകളയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മോഷണമാണ് നടന്നതെന്ന് മനസിലായത്. മധുരവയല്‍ പൊലീസ് കേസെടുത്തു.
എ.ടി.എം ചെസ്റ്റ് കൃത്യമായി പാസ് വേര്‍ഡ് ഉപയോഗിച്ച് തുറന്നതിനാല്‍ കളളന് കപ്പലില്‍ തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടിഎമ്മില്‍ പണം നിറക്കുന്ന ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക