സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. ഒരു ഭിത്തി മുറിക്ക് പുറത്ത് സ്വന്തം അച്ഛനെ ചോദ്യം ചെയ്യുന്നത് അറിയാതെ അവൻ നിൽക്കുകയായിരുന്നു. ഒരു വിധി മറികടക്കാൻ പുറത്ത് അച്ഛനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ അമ്മാമ്മയുടെ തോളിലേക്ക് ഈ ഒന്നരവയസുകാരന് ചാഞ്ഞു കിടക്കുകയായിരുന്നു. ഇന്നലെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ആഭരണങ്ങൾ തിരിച്ചറിയുന്നതിനായി അമ്മ മണി മേഖലയും സഹോദരൻ വിഷ്ണുവും ഇറങ്ങിയപ്പോൾ ഒപ്പം കൂട്ടിയതാണ് ദ്രുവിനെ.
തൊട്ടപ്പുറത്തെ മുറിയിൽ ആണ് സൂരജിനെ ചോദ്യം ചെയ്തത്. സൂര്യന്റെ ശബ്ദം കേട്ടപ്പോൾ ഇടയ്ക്ക് കുഞ്ഞു തലപൊക്കി നോക്കുന്നുണ്ടായിരുന്നു. ഏവരെയും കണ്ണുനീർ അണിയിച്ച് കാഴ്ചയായിരുന്നു ഇത്. ആ സമയത്ത് തന്നെയാണ് സൂരജിനെ അമ്മയും സഹോദരിയും അവിടെ എത്തിയത്. എന്നാൽ കുഞ്ഞു ദ്രുവ അവരെ കണ്ടമാത്രയിൽ അമ്മയുടെ തോളിലേക്ക് ചായുക ആണ് ചെയ്തത്. അവരെ കണ്ടു കൈ നീട്ടുകയോ പരിചയം പുതുക്കുകയോ ഒന്നും ചെയ്തില്ല.
മാസങ്ങളോളം അവനെ വളർത്തിയത് സൂരജിനെ അമ്മ രേണുക യാണ്. എന്നാൽ ആ പരിചയം പോലും അവർ കാണിച്ചില്ല. അത് ഈശ്വരനെ പ്രവർത്തനമാണ് എന്നാണ് അവിടെ കൂടി നിന്നവർ പോലും പറഞ്ഞത്. ആഭരണങ്ങൾ തിരിച്ചറിഞ്ഞ ശേഷം തിരിച്ചു മടങ്ങിപ്പോകാൻ ആയി കാറിൽ കയറിയപ്പോഴും സൂരജിനെ അമ്മ രേണുക കുഞ്ഞിനെ ദയനീയമായി നോക്കി. എന്നാൽ അവളുടെ കണ്ണുകൾ അവരിലേക്ക് എത്തിയില്ല. അവൻ വണ്ടിയിൽ കയറിയിരുന്നു അവിടെ കൂടി നിന്നവർ ടാറ്റ കൊടുക്കുകയായിരുന്നു. അവൻ ഏറെ സന്തോഷത്തിലാണ് അവന്റെ അമ്മ പോയതറിയാതെ. അവനെ അമ്മയെ പറഞ്ഞയച്ചത് അവന്റെ അച്ഛൻ ആണെന്ന് അറിയാതെ. അതൊന്നും അവനറിയാതെ അവന്റെ അമ്മമയുടെ സാരിത്തുമ്പിൽ പിടിച്ച് അവൻ വീട്ടിലൂടെ നടക്കുകയാണ്.
ഉത്ര വധക്കേസിൽ ആദ്യം സൂരജ് കുറ്റം ഏൽക്കാതെ നിന്നെങ്കിലും പിന്നീട് എല്ലാം വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്ക് മാധ്യമങ്ങളെ കണ്ടപ്പോൾ പോലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചു അതാണ് എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു അഭിനയിച്ചെങ്കിലും ഇപ്പോൾ പോലീസിനോട് എല്ലാം ഏറ്റു പറയുന്ന രീതിയാണ് സൂരജിന്. കല്യാണ ആലോചന കൊണ്ടുവന്നത് ഇടനിലക്കാരൻ ഉത്രയുടെ പോരായ്മകൾ പറഞ്ഞിരുന്നു.
പക്ഷേ സമ്പന്ന കുടുംബത്തിൽ ആയ പെൺകുട്ടി ആയതിനാൽ തന്റെയും കുടുംബത്തിന്റെയും ഭാവി അവളുടെ സുരക്ഷിതമാക്കാം എന്ന് കരുതി. എന്നാൽ ഒപ്പം ജീവിച്ചു തുടങ്ങിയപ്പോൾ ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാതെ പോയി എന്നും സൂരജ് പറയുന്നു. നല്ലൊരു പെൺകുട്ടിയെ ഭാര്യയാകാം എന്നൊരു ചിന്തയും സൂരജ് ഉടലെടുത്തു. ഒരു കുട്ടി ആയതോടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ സഹിക്കാവുന്നതിലും അധികമായി ഇത് സഹിക്കാൻ പറ്റാതെ ആണ് അവളെ കൊന്നത് എന്ന് സൂരജ് പോലീസിനോട് വെളിപ്പെടുത്തി.
ഉത്രയുടെ വീട്ടുകാർ തന്ന 101 പവൻ സ്വർണം പല ആവശ്യങ്ങൾക്കായി ലോക്കറിൽ നിന്ന് എടുത്തതായി സൂരജ് പറഞ്ഞു. കൂട്ടുകാരുടെ ആഘോഷങ്ങളിൽ സമ്മാനമായി കൊടുക്കാനും വീട്ടിലെ പല ആവശ്യങ്ങൾക്കും പണയം വെക്കാൻ അമ്മയാണ് സ്വർണ്ണം ഉപയോഗിച്ചത് എന്ന് സൂരജ് പറഞ്ഞിട്ടുണ്ട്. സ്വർണ്ണം പലവഴിക്ക് നഷ്ടപ്പെട്ടതിനാൽ വിവാഹമോചനം നേടി ഉത്ര പോയാൽ സ്വർണം എല്ലാം തിരിച്ചു കൊടുക്കേണ്ടി വരും എന്ന ചിന്തയും സൂരജിനെ അലട്ടിയിരുന്നു. മകനും തന്നെ വിട്ടു പോകുന്നത് സഹിക്കാവുന്നതിലും അധികമായിരുന്നു എന്ന് സൂരജ് പറഞ്ഞു.
മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റ് ആയി പ്രവർത്തിച്ചിരുന്ന സൂരജിന് പതിനയ്യായിരം രൂപയായിരുന്നു ശമ്പളം. ഈ ശമ്പളമൊന്നും തിരിയാതെ വന്നതിനാലാണ് ലോക്കറിൽ നിന്ന് സ്വർണം ഉത്രയുടെ അനുവാദമോ അറിവോ ഇല്ലാതെ എടുത്തു ചിലവാക്കിയത് എന്ന് സൂരജ് പോലീസിനോട് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലായി എല്ലാമാസവും 8000 രൂപ വീതം ഉത്രയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന ആയി ഉത്രയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയാണെന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പോലീസിന് വ്യക്തമായിട്ടുണ്ട്. ഭാര്യയെ ഉപദ്രവിച്ചു ഭീഷണിപ്പെടുത്തിയും ദൗർബല്യം മുതലെടുത്തു ഉത്രയെ നിർബന്ധിച്ച് വീട്ടുകാരിൽ നിന്ന് പണം വാങ്ങാൻ ശ്രമിച്ചിരുന്നതായി സൂരജ് പറഞ്ഞു. വീട്ടുകാരാണ് ഇങ്ങനെ ചെയ്തത് എന്നാണ് സൂരജ് പറഞ്ഞിട്ടുള്ളത്. ഇതാണ് സൂരജിനെ വീട്ടുകാരെ പ്രതി സ്ഥാനത്ത് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക