കുര്‍ണൂല്‍: ഒരു പള്ളിയുടെ സമീപം വര്‍ഷങ്ങളായി ഭിക്ഷയെടുക്കുന്ന ചിന്ന നരസിംഹുലു എന്നയാളെ കരുണ തോന്നി ഏറ്റെടുത്തതാണ് ദ്രോണാചലം സേവാ സമിതി എന്ന എന്‍ജിഒയുടെ വൊളണ്ടിയര്‍മാര്‍. കുളിപ്പിച്ച് വൃത്തിയാക്കി അയാള്‍ കൊണ്ടുനടക്കുന്ന സഞ്ചിയിലെ പതിനാലോളം ഉടുപ്പുകളില്‍ എന്തെല്ലാമുണ്ടെന്ന് അവര്‍ തിരഞ്ഞതും സമിതി അംഗങ്ങള്‍ ഞെട്ടി. 2,04,459 രൂപയായിരുന്നു അതിലുണ്ടായിരുന്നത്.
ലക്ഷാധിപതിയായ ഭിക്ഷക്കാരനായ നരസിംഹുലുവിന്റെ ഉടുപ്പുകളില്‍ നിരോധിച്ച 77000 രൂപ മൂല്യമുള്ള കറന്‍സികളും ഉണ്ടായിരുന്നതായി സേവാസമിതി അംഗം എ.മധു അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ 24 വര്‍ഷം മുന്‍പ് തെലങ്കാനയിലെ മെഹബൂബ് നഗറില്‍ മുനേപ്പഗുട്ട കോളനിയില്‍ നിന്നും നാടുവിട്ടയാളാണ് ഇയാള്‍ എന്ന് തെളിഞ്ഞു.
24 വര്‍ഷം മുന്‍പ് ഭാര്യയും മകളും ബംഗളുരുവില്‍ ജോലിക്ക് പോയതാണ്. ഇവരെ കണ്ടെത്തും എന്ന വിശ്വാസത്തിലാണ് ഇത്രനാള്‍ ഭിക്ഷയെടുത്തത് എന്നാണ് നരസിംഹുലു പറയുന്നത്. കടപ്പയിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റിയ ഇയാളുടെ കുടുംബത്തെ അന്വേഷിക്കുകയാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക