തിരുച്ചിറപ്പള്ളി: മീന്‍പിടിക്കുന്നതിന് പ്രാദേശികമായി നിര്‍മ്മിച്ച പടക്കം പലഹാരമാണെന്ന് കരുതി കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസക്കാരനായ ഭൂപതി എന്നയാളുടെ മകനാണ് മരിച്ചത്. ഭൂപതിയുടെ കൂട്ടുകാരായ മൂന്നുപേര്‍ ചേര്‍ന്ന് കാവേരി നദിയില്‍ നിന്ന് മീന്‍പിടിക്കുവാനായി കൊണ്ടുവന്ന പടക്കം ബാക്കി വന്നത് ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച് വച്ചിരുന്നു. കളിയ്ക്കിടയില്‍ ഈ പടക്കം കണ്ട കുട്ടി പലഹാരമെന്ന് കരുതി കടിച്ചതും അത്യാഹിതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയും മുന്‍പ് കുട്ടി മരിച്ചു.
സംഭവം പുറത്തറിയുമോയെന്ന് ഭയന്ന് അന്നുതന്നെ ഇവര്‍ കുട്ടിയുടെ സംസ്കാരം നടത്തി. എന്നാല്‍ വൈകാതെ വിവരമറിഞ്ഞ പൊലീസ് സംഭവത്തിന് കാരണക്കാരായ മൂന്ന് പേരെയും അറസ്റ്ര് ചെയ്തു. സംഭവത്തെ കുറിച്ചും ഇവര്‍ക്ക് സ്ഫോടക വസ്തുക്കള്‍ എങ്ങനെ ലഭിക്കുന്നു എന്നതിനെകുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരുച്ചിറപ്പള്ളി:- മീന്‍പിടിക്കുന്നതിന് പ്രാദേശികമായി നിര്‍മ്മിച്ച പടക്കം പലഹാരമാണെന്ന് കരുതി കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസക്കാരനായ ഭൂപതി എന്നയാളുടെ മകനാണ് മരിച്ചത്. ഭൂപതിയുടെ കൂട്ടുകാരായ മൂന്നുപേര്‍ ചേര്‍ന്ന് കാവേരി നദിയില്‍ നിന്ന് മീന്‍പിടിക്കുവാനായി കൊണ്ടുവന്ന പടക്കം ബാക്കി വന്നത് ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച് വച്ചിരുന്നു. കളിയ്ക്കിടയില്‍ ഈ പടക്കം കണ്ട കുട്ടി പലഹാരമെന്ന് കരുതി കടിച്ചതും അത്യാഹിതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയും മുന്‍പ് കുട്ടി മരിച്ചു.
സംഭവം പുറത്തറിയുമോയെന്ന് ഭയന്ന് അന്നുതന്നെ ഇവര്‍ കുട്ടിയുടെ സംസ്കാരം നടത്തി. എന്നാല്‍ വൈകാതെ വിവരമറിഞ്ഞ പൊലീസ് സംഭവത്തിന് കാരണക്കാരായ മൂന്ന് പേരെയും അറസ്റ്ര് ചെയ്തു. സംഭവത്തെ കുറിച്ചും ഇവര്‍ക്ക് സ്ഫോടക വസ്തുക്കള്‍ എങ്ങനെ ലഭിക്കുന്നു എന്നതിനെകുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക