കൊച്ചി: ലോക്ക് ഡൗണിനിടെ വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് തുടരാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഈ ഉത്തരവ് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ബസില്‍ ഒരു സീറ്റില്‍ ഒരാളെന്ന വ്യവസ്ഥ പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുടെ സാഹചര്യത്തിലാണ് നഷ്ടം കുറയ്ക്കാന്‍ ബസ് ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിച്ച് മേയ് 19 ന് സര്‍ക്കാര്‍ ഉത്തരവായത്. പിന്നീട്, ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതോടെ, കൂട്ടിയ നിരക്ക് ജൂണ്‍ രണ്ടിന് പിന്‍വലിച്ചു.
ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം നല്കിയ ഹര്‍ജിയില്‍ ഈ നടപടി സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തു. വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ബെഞ്ച് ഉത്തരവെന്നും, ബസ് ഉടമകളുടെ നഷ്ടം കുറയ്ക്കാന്‍ നികുതി ഇളവു ചെയ്തെന്നും ഡീസല്‍ വില കുറച്ചെന്നും ഇന്നലെ അഡിഷണല്‍ എ.ജി വാദിച്ചു. തുടര്‍ന്നാണ്, ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചത്.
മേയ് 19 ന് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതോടെ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 രൂപയായി. ജൂണ്‍ രണ്ടിന് വര്‍ദ്ധന പിന്‍വലിച്ചപ്പോള്‍ വീണ്ടും എട്ടു രൂപയായി. സിംഗിള്‍ബെഞ്ച് ജൂണ്‍ ഒമ്പതിന് ഈ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തതോടെ വീണ്ടും 12 രൂപയായി. ഡിവിഷന് ബെഞ്ച് ഇതു സ്റ്റേ ചെയ്തതോടെയാണ് വീണ്ടും എട്ടു രൂപയായി കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക